കോട്ടയം: മലങ്കര സഭ തര്‍ക്കത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാന്‍ ഓര്‍ത്തഡോക്സ് സഭയുടെ അടിയന്തിര സുന്നഹദോസില്‍ തീരുമാനം. കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ സഭാനേതൃസംഘം മുഖ്യമന്ത്രി അടക്കമുളളവരെ വരുംദിവസം കാണും.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ 1934ലെ ഭരണഘടന പാര്‍ത്രിയാര്‍ക്കീസ് വിഭാഗവും അംഗീകരിക്കണമെന്ന് സുന്നഹദോസ് ആവശ്യപ്പെട്ടു.1934ലെ ഭരണഘടന അനുസരിക്കണമെന്ന കോടതിവിധി അംഗീകരിക്കാത്തവര്‍ മലങ്കരസഭാ വിശ്വാസികളല്ല. വിധി അംഗീകരിക്കാത്തവര്‍ക്ക് സഭയില്‍ സ്ഥാനമോ അംഗീകാരമോ ഉണ്ടാകില്ല.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 1934ലെ ഭരണഘടന അംഗീകരിച്ച് മലങ്കര സഭയില്‍നിന്ന് വിഘടിച്ചുനില്‍ക്കുന്നവര്‍ യോജിപ്പിനുള്ള അവസരമായി കാണണമെന്ന് സുന്നഹദോസ് സെക്രട്ടറി യുഹാനോന്‍ മാര്‍ ദിയസ്ക്കോറസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: