കൊച്ചി: കേരള പബ്ലിക് സര്‍വീസ് കമ്മീഷന് വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ബോള്‍ഗാട്ടി പാലസില്‍ മുന്‍ ചെയര്മാന്മാരും അംഗങ്ങളും ഒന്നിച്ചു. സ്മൃതിസംഗമം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ഭരണഘടന കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ട സന്ദര്‍ഭമാണിതെന്നും സ്പീക്കര്‍ പറഞ്ഞു. തൊഴില്‍രംഗത്ത് സ്വകാര്യമേഖല അസാധാരണമായ പ്രാധാന്യം കൈവരിച്ചിരിക്കയാണ്. സംവരണത്തിന്റെയോ സംരക്ഷണത്തിന്റെയോ വിവേചനരാഹിത്യത്തിന്റെയോ അന്തരീക്ഷം സ്വകാര്യമേഖലയിലില്ല. സ്വകാര്യമേഖലയിലെ സംവരണം വിവേചനരഹിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് അനിവാര്യമാണ്. ഇതിനാവശ്യമായ പൊതുബോധം സൃഷ്ടിക്കുന്നതിനും പിഎസ്സി നേതൃത്വപരമായ പങ്ക് വഹിക്കണമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.
പിഎസ്സി ചെയര്മാന് അഡ്വ. എം. കെ. സക്കീര്‍ അദ്ധ്യക്ഷനായി. മുന്‍ അംഗം ആര്. കെ. വേണുനായര്‍, മുന്‍ ചെയര്മാന്മാരായ പ്രൊഫ. വി. ഗോപാലകൃഷ്ണക്കുറുപ്പ്, ഡോ. കെ. എസ്. രാധാകൃഷ്ണന്, എം. ഗംഗാധര കുറുപ്പ് തുടങ്ങിയവരെ സ്പീക്കര്‍ ആദരിച്ചു. കമ്മീഷന് അംഗങ്ങളായ സിമി റോസ്ബെല്‍ ജോണ്‍, അഡ്വ. ഇ. രവീന്ദ്രനാഥന്‍, പി. ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: