തൃശൂര്‍: നാടോടിക്കഥകളില്‍ നിന്നും വാമൊഴി പാരമ്പര്യങ്ങളില്‍ നിന്നും സാംസ്കാരിക ചരിത്രം കണ്ടെടുക്കണമെന്ന് പ്രശസ്ത എഴുത്തുകാരന് മാടമ്പ് കുഞ്ഞുകുട്ടന്. കഥകളിലും പാട്ടുകളിലുമാണ് ഭാരതത്തിന്റെ ചരിത്രം ഉറങ്ങുന്നത്. ഈ ചരിത്രത്തെ വീണ്ടെടുക്കാനുള്ള പരിശ്രമമുണ്ടാകണം. കേരളത്തിലെ ഇരുപതിനായിരത്തോളം ക്ഷേത്രങ്ങളുടെ ചരിത്രമെഴുതിയാല്തന്നെ നാടിന്റെ ചരിത്രമാകും.
തപസ്യ കലാസാഹിത്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മാടമ്പ്. പ്രശസ്ത കന്നട എഴുത്തുകാരന് എസ്.എല്‍.ഭൈരപ്പ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.തപസ്യ നാല്‍പ്പത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി.
സംഗീത നാടക അക്കാദമി റീജിണല്‍ തിയ്യേറ്ററില്‍ നടന്ന സാംസ്കാരിക സമ്മേളനം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കന്നഡ സാഹിത്യകാരനുമായ പത്മശ്രീ എസ്എല്‍.ഭൈരപ്പ ഉദ്ഘാടനം ചെയ്തു.തപസ്യ ജില്ലാ പ്രസിഡന്റ് മാടമ്പ് കുഞ്ഞുകുട്ടന് അദ്ധ്യക്ഷത വഹിച്ചു.ആര്‍എസ്എസ് പ്രാന്തബൗദ്ധിക് പ്രമുഖ് കെപി.രാധാകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി.
ബിഎംഎസ് അഖിലേന്ത്യ അദ്ധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍, തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ.പിജി ഹരിദാസ്,ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്, തിരൂര്‍ രവീന്ദ്രന്, ശ്രീജിത്ത് മൂത്തേടത്ത് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്ന് കാലത്ത് 9.45 ന് നടക്കും.മഹാകവി അക്കിത്തം അനുഗ്രഹ പ്രഭാഷണവും തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ് രമേശന് നായര്‍ മുഖ്യപ്രഭാഷണവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: