തിരുവല്ല:ഗ്രാമീണ സഡക് യോജന പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിച്ച നിരണം പഞ്ചായത്തിലെ റോഡ് നവീകരണത്തില്‍ അഴിമതി ആരോപണം. ഇതു സംബന്ധിച്ച് നിരണം ഡക്ക്ഫാം മുപ്പരത്തില്പടി പ്രദേശത്തെ നാട്ടുകാര്‍ വിജിലന്‍സിന് പരാതി നല്കി. 4.24 കോടി രൂപയുടെ നിര്‍മ്മാണചെലവ് വകയിരുത്തിയായിരുന്നു 5 കിലോമീറ്റര്‍ ദൂരമുള്ള റോഡ് പണിതുടങ്ങിയത്.എന്നാല്‍ നിര്‍മ്മാണം ആരംഭിച്ച റോഡില്‍ ഒന്നരകിലോമീറ്റര്‍ ദൂരം ഇപ്പോഴും പൂര്‍ത്തിയാക്കാനുണ്ട്. ബാക്കിഭാഗം കൂടി നിര്‍മ്മാണം പൂര്ത്തയാക്കിയാലെ മുപ്പരത്തില്‍ പടിവരെ പദ്ധതി പൂര്ത്തികരിക്കുകയുള്ളു.
മുഴുവന്‍ പദ്ധതിതുകയുയും ഇപ്പോള്‍ തന്നെ ചിലവായെന്നാണ് കരാറുകാരന്റെ വാദം.
എന്നാല്‍ ഇതുവരെ നടത്തിയ നിര്‍മ്മാണത്തില്‍ അപാഗതയാണെന്നും വലിയ അഴിമതി നടന്നുവെന്നും ആരോപിച്ച് പൗരസമിതി സെക്രട്ടറി ഷിജു കഴങ്ങേരില് വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.പദ്ധതിയില്‍ കാലതാമസം വരുത്തി തുക പരിഷ്കരിക്കാന്‍ ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ നടത്തുന്ന നാടകമാണെന്നാണ് മറ്റൊരു പ്രധാന ആക്ഷേപം.ഡക്ക്ഫാം മുതല്‍ പള്ളിപടി വരെയുള്ള ഭാഗങ്ങള്‍ മാത്രമാണ്് ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.ജനരോക്ഷം ശക്തമായപ്പോള്‍ പള്ളിപടിക്ക് ശേഷം ആറ്റുതീരവരെയുള്ള ഭാഗത്തെ മണ്ണ് നീക്കി. മുപ്പരത്തില്‍ പടിയിലെ കലുങ്ങ് നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു.ഇതു സംബന്ധിച്ച് ജനപ്രതിനിധികള്‍ക്ക് വ്യക്തമായ പരാതികള്‍ നല്‍കിയിട്ടും ഇവര്‍ നടപടി എടുത്തിട്ടില്ലന്നും ആക്ഷേപമുണ്ട്.ആന്റോആന്റണി എംപിയും സംഘവും സ്ഥലത്തെത്തി പദ്ധതി പൂര്‍ത്തിയായെന്ന് കൊട്ടിഘോഷിച്ച് പ്രഖ്യാപനം നടത്തിയതിലും നാട്ടുകാര്‍ക്ക് അമര്ഷമുണ്ട്്.ഏറെ നാള് പൊട്ടിപൊളിഞ്ഞ് കിടന്നതിന് ശേഷം ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് റോഡ്നിര്‍മ്മാണം ആരംഭിച്ചത്.എന്നാല്‍ പാതിവഴിക്ക് കിടക്കുന്ന റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: