തൊടുപുഴ/കട്ടപ്പന: ജില്ലയില്‍ ഇന്നലെ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം. ലോറേഞ്ച് സ്തംഭിച്ചെങ്കിലും ഹൈറേഞ്ചില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. സ്വാശ്രയ കോളേജുകളിലെ ഫീസ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കെഎസ്യു വ്യാഴാഴ്ച തൊടുപുഴ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് അക്രമാസക്തമാകുകയും നേതാക്കള്‍ക്ക് അടക്കം നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദിനെ തൊടുപുഴ സിഐ എന്‍ ജി ശ്രീമോന് തെരഞ്ഞ്പിടിച്ച് തലയ്ക്കടിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഔദ്യോഗികമായി നേതൃത്വം നല്കുന്ന വിശദീകരണം.
ഇന്നലെ രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ തടഞ്ഞിരുന്നു. രാവിലെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തിയിരുന്നെങ്കിലും പിന്നീട് നിര്‍ത്തിയിരുന്നു. കാറുകളും ഓട്ടോറിക്ഷകളും അടക്കമുള്ളവ ജില്ലയില്‍ മിക്കയിടങ്ങളിലും തടഞ്ഞു. തൊടുപുഴയില്‍ പോലീസ് കാന്റീന് അടച്ചിരുന്നതിനാല്‍ ഡ്യൂട്ടിക്കായി എത്തിയ പോലീ
സ് ഉദ്യോഗസ്ഥര്‍ക്ക് സമീപത്തെ പ്രതിഭ ഹോട്ടലിലായിരുന്നു ഭക്ഷണം പറഞ്ഞിരുന്നത്. ഇതറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ എത്തി പാത്രങ്ങള്‍ ഉള്‍പ്പെടെ ഉള്ളവ വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഹോട്ടല്‍ അടച്ച് ഉടമ സ്ഥലം വിടുകയായിരുന്നു.
ജീവനക്കാരെ
ഭീഷണിപ്പെടുത്തി
ബിഎസ്എന്‍എല്‍ ഓഫീസിലും പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പുറത്തിറക്കിവിട്ടു. അമ്പലം ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍കം ടാക്സ് ഓഫീസിന്റെ മുമ്പില്‍ സെക്യൂരിറ്റി ക്യാബിനായി ഉപയോഗിച്ചിരുന്ന കസേരയും മേശയും പ്രവര്‍ത്തകര്‍ തകര്‍ത്തു. ഒഫീസിന്റെ ഗ്രില്‍ അകത്ത് നിന്നും പൂട്ടിയതിനാല്‍ ഉള്ളില്‍ കടക്കാനായില്ല. ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അതിക്രമിച്ച് കയറിയ പ്രവര്‍ത്തകര്‍ വനിതാജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് നേ
നര് അസഭ്യവര്‍ഷം നടത്തി. കസേരയും ഫയലുകളും വലിച്ചെറിഞ്ഞു.
ഭയന്ന ജീവനക്കാര്‍ ജോലി മതിയാക്കി പുറത്തിറങ്ങുകയായിരുന്നു. സമീപത്തെ ഡയറ്റ് സ്കൂളിന്റെ ജനല്‍ ചില്ലുകളും പ്രവര്‍ത്തകര്‍ എറിഞ്ഞ് പൊട്ടിച്ചു. ഇരുസംഭവങ്ങളിലുമായി പോലീസ് രണ്ട് കേസ് എടുത്തു. മറയൂരില്‍ റോഡ് തടസ്സപ്പെടുത്തിയതിനും കേസ് എടുത്തിട്ടുണ്ട്.
സിഐയ്ക്ക്
അസഭ്യവര്‍ഷം
ഹര്‍ത്താല്‍ അനുകൂലികള്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് അലോസരമുണ്ടാക്കി. സിഐ മുന്നിലെത്തിയപ്പോഴെല്ലാം വളരെ മോശം ഭാഷയില്‍ പോലീസിനെ പോരിന് വിളിക്കുകയാണ് പ്രവര്‍ത്തകര്‍ ചെയ്തത്. കാഞ്ഞിരമറ്റം ബൈപ്പാസില്‍ പ്രകടനം നടക്കുന്നതിനിടെ സിഐ തോക്കെടുത്തതും ഏറെ പ്രകോപനങ്ങള്‍ക്ക് കാരണമായി. നിരവധി തവണ പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: