കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മയ്യനാട്, കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കുകളിലെ സെക്രട്ടറിമാരെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.
സഹകരണ ബാങ്ക് സെക്രട്ടറിമാര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം എങ്ങനെ കേസ് നിലനില്‍ക്കുമെന്നും ഹൈക്കോടതി ചോദിച്ചു. നോട്ടു നിരോധനം നിലവില്‍ വന്നശേഷം സഹകരണ ബാങ്കുകള്‍ വഴി വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ കൊല്ലം ജില്ലയിലെ കുലശേഖരപുരം, ചാത്തന്നൂര്‍, മയ്യനാട്, കടയ്ക്കല്‍, പുതിയകാവ്, പന്മന എന്നീ സഹകരണ ബാങ്കുകള്‍ക്കെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. ഇതിനെതിരെ മയ്യനാട്, കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിമാര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തിന് വിരുദ്ധമായി വന്‍തോതില്‍ നിക്ഷേപം ഈ ബാങ്കുകള്‍ സ്വീകരിച്ചെന്നും ബാങ്ക് രേഖകളില്‍ അധികൃതര്‍ കൃത്രിമം കാട്ടിയെന്നുമാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ ആരോപണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: