ആലപ്പുഴ: ആലപ്പുഴ ബോട്ട് ജെട്ടിയിലെ ഡ്രഡ്ജിങ് ഇഴയുന്നു, ആറുമാസം മുമ്പ് നിര്‍ത്താലാക്കിയ ഇവിടെ നിന്നുളള സര്‍വീസ് ഇനിയും പൂര്‍ണതോതില്‍ തുടങ്ങാനായില്ല.
കഴിഞ്ഞ ഫെബ്രുവരി മാസം ഒന്‍പതിനാണ് സര്‍വ്വീസ് നിര്‍ത്തലാക്കിയത്. വെള്ളകുറവ് കാരണമാണ് ബോട്ട് അടുക്കാന്‍ കഴിയാത്തതെന്ന കാരണമാണ് പറഞ്ഞത്. മണ്ണ് നീക്കം ചെയ്യാന്‍ പതിനേഴു ലക്ഷം രൂപയ്ക്കാണ് കരാര്‍ നല്‍കിയത്.
മണ്ണ് കൂടിക്കിടന്ന ബോട്ട് ജെട്ടിയിലെ പടിഞ്ഞാറ് ഭാഗത്തുനിന്ന് മണ്ണ് നീക്കം ചെയ്യേണ്ടതിന് പകരം കിഴക്ക് ഡോക് ജെട്ടി ഭാഗത്തുനിന്നാണ് നീക്കം ചെയ്യല്‍ ആരംഭിച്ചത്. അതും ഒരു മാസം കഴിഞ്ഞ് ‘അഞ്ച് മാസത്തോളമെത്തിയപ്പോള് ജൂണ്‍ 28 ന് ജെട്ടിയില്‍ നിന്ന് പകല്‍ സമയം ബോട്ട് സര്‍വ്വീസ് പുനരാരംഭിച്ചു. ഡ്രഡ്ജിങ് വൈകുന്നതിനില് രാത്രികാല സര്‍വീസ് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ ജെട്ടിയിലെ മണ്ണും മാലിന്യവും നീക്കം ചെയ്തിട്ടില്ല. മണ്ണ് നീക്കം ചെയ്യാന്കൊണ്ടുവന്ന ഡ്രഡ്ജര്‍ തിരികെ കൊണ്ടുപോകാന്‍ ഒരുങ്ങുന്നുവെന്നാണ് അറിയുന്നത്. കരാര്‍ പാലിക്കാതെയാണ് നടപടി.
ജെട്ടിയുടെ പടിഞ്ഞാറുഭാഗത്ത് രണ്ട് ഫൈബര്‍ ബോട്ട് മണ്ണിലുറച്ചിട്ട് നാല് വര്‍ഷത്തോളമായി. ഇവിടെ ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമാണ്. ബോട്ടുകള്‍ നീക്കം ചെയ്ത് ജലഗതാഗതം സുഖമമാക്കാന്‍ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
ബോട്ട് സര്വ്വീസുതന്നെ ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്നും ബസ് സ്റ്റാന്‍ഡിനു കിഴക്ക് ഡോക്ക് ജെട്ടിയിലേക്ക് മാറ്റി യാത്രക്കാര്‍ക്ക് ദുരിതമായിരിക്കുകയാണ്. ജെട്ടിയിലെ പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷന് അഞ്ച് മാസം മുന്‍പ് അടച്ചു പൂട്ടിയതാണ്.
അറ്റകുറ്റപണി തീര്‍ക്കാനെന്ന കാരണത്താല്‍ പൂട്ടിയ കേന്ദ്രം ഇനിയും തുറന്നിട്ടില്ല. ഇക്കാര്യത്തില്‍ ശുചിത്വ കേരള മിഷന് ഇടപെടണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: