പാലക്കാട്: ടൗണ്‍,ഒലവക്കോട് റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനക്കെത്തിയ നാലുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും രണ്ടരക്കിലോ കഞ്ചാവ് പിടികൂടി.
ഒലവക്കോട് റെയില്‍വേ സ്റ്റേഷന് പരിസത്തു നിന്നും 1.300 കി.ഗ്രാം കഞ്ചാവുമായി കണ്ണൂര്‍സ്വദേശികളായ അദ്നാന്(22), ഷഫീര്‍(22),ഫര്ഹാന്(22) എന്നിവരെയാണ് പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്നും ഒലവക്കോട് എത്തിയ ഇവരുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് റെയില്‍വേ പോലിസ് സ്ക്വാഡ് അംഗം സജി അഗസ്റ്റിന്റെ സഹായത്തോടെ നോര്‍ത്ത് പോലീസ് പിടിച്ചെടുത്തത്.
സ്കൂള്‍ , കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് കച്ചവടം നടത്തുന്ന ശൃംഖലയിലെ കണ്ണികളാണിവര്‍.
ടൗണ്‍ റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നാണ് 1.200 കി.ഗ്രാം കഞ്ചാവുമായി തമിഴ്നാട് സ്വദേശി മധുരൈ ഉസിലംപട്ടി മേക്കലര്പട്ടി ആസൈകൊടി(26)യെ അറസ്റ്റു ചെയ്തത്.
ജില്ലയിലെ ചില്ലറ കച്ചവടക്കാര്‍ക്ക് കഞ്ചാവെത്തിച്ചുകൊടുക്കുന്ന കമ്പംതേനി കഞ്ചാവ് മാഫിയയുടെ ഏജന്റാണ് ആസൈകൊടി. പാലക്കാട്,തൃശൂര്‍,എറണാകുളം ജില്ലകളിലേക്ക് തേനിയില്‍ നിന്നും ഇത്തരം ഏജന്റുമാര്‍ കഞ്ചാവ് എത്തിച്ചു കൊടുക്കാറുണ്ട്. അനന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിതരണം ചെയ്യാറുണ്ട്.
കോളേജ് വിദ്യാര്‍ത്ഥികളെയാണ് കഞ്ചാവ് കടത്തിനായി ഉപയോഗിച്ചു വരുന്നത്. ഇതില്‍ വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെടും. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ടൗണ്‍ നോര്‍ത്ത് സിഐ ആര്.ശിവശങ്കരന്,എസ്ഐ ആര്.രഞ്ജിത്,ജെഎസ്ഐ പ്രദീപ് കുമാര്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ.നന്ദകുമാര്‍,ആര്.കിഷോര്‍,എം.സുനില്‍,കെ.അഹമ്മദ്കബീര്‍,ആര്.വിനീഷ്,ആര്.രജീദ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: