തൊടുപുഴ: ഇടുക്കി ജില്ലാ ഹര്‍ത്താലില്‍ നേരിയ സംഘര്‍ഷം. തൊടുപുഴ സിഐ തോക്കെടുത്തു. സ്വാശ്രയകോളേജ് പ്രശ്നത്തില്‍ കെഎസ്യുവിന്റെ സിവില്‍ സ്റ്റേഷന് മാര്‍ച്ചില്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു യുഡിഎഫ് ഹര്‍ത്താല്‍.
ഹൈറേഞ്ചില്‍ പൊതുവെ സമാധാനപരമായിരുന്നെങ്കിലും തൊടുപുഴയില്‍ അക്രമാസക്തമായി.
രാവിലെ മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തകര്‍ തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. പോലീസ് സ്റ്റേഷന് സമീപത്തെ പ്രതിഭ ഹോട്ടല്‍ സമരാനുകൂലികള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു. ബിഎസ്എന്‍എല്‍ ഓഫീസില്‍ കടന്ന് കയറിയ പ്രവര്‍ത്തകര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പുറത്താക്കി.
ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ കൂട്ടമായി എത്തിയ പ്രവര്‍ത്തകര്‍ വനിതാ ജീവനക്കാരെ അടക്കം അസഭ്യവര്‍ഷത്തില്‍ പൊതിഞ്ഞു. ഇവിടുത്തെ കസേരകളും ഫയലുകളും വലിച്ച് നിലത്തി ട്ടു.
സമീപത്തെ ഡയറ്റ് സ്കൂളിലെ ജനാലയുടെ ചി ല്ലും തകര്‍ത്തു. ഇവിടെ നി ന്നു പ്രകടനമായി കാഞ്ഞിരമറ്റം ബൈപ്പാസിലേക്ക് എത്തിയ പ്രവര്‍ത്തകരോട് പോലീസ് സമാധാനപരമായി ജാഥ നടത്താന്‍ നിര്‍ദ്ദേശിച്ചു.
ഈ സമയം പിന്നില്‍ നില്‍ക്കുകയായിരുന്ന സിഐ എന്‍ ജി ശ്രീമോന്റെ നേര്‍ക്ക് ചിലര്‍ അടുക്കാന്‍ ശ്രമിച്ചത് തോക്ക് എടുക്കുന്നതില്‍ വരെ എത്തിച്ചു. ബുള്ളറ്റ് പരിശോധിച്ച ശേഷം തിരികെ വയ്ക്കുകയായിരുന്നു. ഇന്നലത്തെ അക്രമണങ്ങള്‍ക്ക് കാരണക്കാരനെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്ന സിഐക്ക് നേരെ വളരെ മോശം പദങ്ങളാണ് പ്രവര്‍ത്തകര്‍ മുദ്രാ വാക്യമായി വിളിച്ചത്. ജില്ലയില്‍ മൂന്ന് കേസുകള്‍ ഹര്‍ത്താലിനോട് അനുബന്ധിച്ച് രജിസ്റ്റര്‍ ചെയ്തു. തൊടുപുഴയിലും മറയൂരിലുമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: