ഉദുമ: ഉദുമക്കാരുടെ പ്രതിഷേധം ഒടുവില്‍ കെഎസ്ടിപി അധികൃതര്‍ ചെവികൊണ്ടു. വാഹനാപകടത്തില്‍ രണ്ടു വര്‍ഷത്തിനിടെ ഇരുപതിലേറെ ജീവനുകള്‍ പൊലിഞ്ഞ കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ഉദുമ ടൗണില്‍ നാലുവരിപ്പാതയാക്കി ഡിവൈഡര്‍ പണിയും. മറ്റു റോഡ് സുരക്ഷാ സംവിധാനവും ഉണ്ടാക്കും. കെഎസ്ടിപി ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഉദുമ ടൗണില്‍ നിലവില്‍ അനുഭവിക്കുന്ന ഗതാഗതക്കുരുക്കും അപകടവും ഒഴിവാക്കാനാണ് നാലുവരിപ്പാത നിര്‍മിക്കാന്‍ തീരുമാനിച്ചത്. ടൗണിനോടു ചേര്‍ന്ന് ഇരു ഭാഗത്തേക്കുമായി 600 മീറ്റര്‍ ദൂരമാണ് നാലുവരിപ്പാതയാക്കുക. സിണ്ടിക്കേറ്റ് ബാങ്ക് പരിസരം മുതല്‍ പുതിയ നിരം ജംഗ്ഷന് വരെ ഒറ്റവരി ഡിവൈഡര്‍ സ്ഥാപിക്കും.
ഉദുമ റെയില്‍വേ ഗേറ്റ് ഭാഗത്ത് ബസുകള്‍ നിര്‍ത്തുമ്പോഴുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ റോഡ് വീതി കൂട്ടി ടാര്‍ ചെയ്യും.
നിലവിലുള്ള റോഡിന്റെ ഇരുഭാഗത്തും മൂന്നര മീറ്റര്‍ ബസ് ബേക്കായി വീതി കൂട്ടുന്ന ജോലി കഴിഞ്ഞ ദിവസം മുതല്‍ യുദ്ധകാലാടിസ്ഥാത്തില്‍ നടന്നുവരികയാണ്. കാസര്‍കോട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രം ഇലക്ട്രിക് സിറ്റി ഓഫീസ് പരിസരത്തേക്കും കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ഉദുമ സര്‍വീസ് സഹകരണ ബാങ്കിന് മുന്‍വശത്തേക്കും മാറ്റി സ്ഥാപിക്കും.
ഉദുമ റെയില്‍വേ ഗേറ്റ് പരിസരത്ത് വീതി കുറഞ്ഞ സര്‍ക്കിള്‍ നിര്‍മ്മിക്കും. പാതിവഴിയിലായ ഓവുചാലുകളുടെ കണക്ഷന് ഉടന്‍ ബന്ധിപ്പിക്കും. പുതിയ നിരം മുതല്‍ പള്ളം വരെ പുതുതായി ഓവുചാലുകള്‍ പണിയും. ഉദുമ ടൗണില്‍ വെള്ളക്കെട്ടുള്ള ഭാഗത്ത് ഉയര്‍ത്തി ആവശ്യമായ പരിഹാരം ഉണ്ടാക്കും. മഴ മാറിയ ശേഷമേ നിര്‍മാണം തുടങ്ങി നിര്‍മാണം തുടങ്ങി രണ്ടു മാസത്തിനകം സംവിധാനം പൂര്ത്തിയാക്കുമെന് കെഎസ്ടിപി അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: