കിങ്ങസ്റ്റണ്: മുന്നില്‍ നിന്ന് പടനയിച്ച നായകന് വിരാട് കോഹ്ലിയുടെ സെഞ്ചുറിയില്‍ ഇന്ത്യയ്ക്ക് ഏകദിന പരമ്പര. അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിന് വെസ്റ്റിന്‍ഡീസിനെ തകര്‍ത്തതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര ഇന്ത്യയ്ക്ക് 3-1 ന് സ്വന്തമായി.
കോഹ്ലി പുറത്താകാതെ നേടിയ 111 റണ്‍സും പേസര്‍മാരായ മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരുടെ തകര്‍പ്പന്‍ ബൗളിങ്ങുമാണ് ഇന്ത്യയ്ക്ക് അഞ്ചാം മത്സരത്തില്‍ വിജയം നേടിക്കൊടുത്തത്.
ഷമി നാലു വിക്കറ്റും ഉമേഷ് യാദവ് മൂന്ന് വിക്കറ്റും പിഴുതെടുത്തതോടെ വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 205 റണ്‍സിലൊതുങ്ങി.കരുതലോടെ മറുപടി പറഞ്ഞ ഇന്ത്യ രഹാനെയുടെയും (39) ധവാന്റെയും (4)വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 13 ഓവറും ഒരു പന്തും ശേഷിക്കെ വിജയം കൈപ്പിടിയിലൊതുക്കി.ദിനേശ് കാര്‍ത്തിക്ക് 50 റണ്‍സുമായി കോഹ്ലിക്കൊപ്പം കീഴടങ്ങാതെ നിന്നു.
115 പന്തില്‍ 12 ഫോറും രണ്ട് സിക്സറും പൊക്കിയാണ് കോഹ്ലി 111 റണ്‍സെടുത്തത്. റണ്‍സ് ചേയ്സില്‍ 18 സെഞ്ചുറിയെന്ന റെക്കോര്‍ഡ് ഇതോടെ കോഹ്ലിക്ക് സ്വന്തമായി. സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ 17 സെഞ്ചുറിയെന്ന റെക്കോര്‍ഡാണ് മറികടന്നത്. സച്ചിന് 232 മത്സരങ്ങില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.അതെസമയം കോഹ് ലി 102 മത്സരങ്ങളിലാണ് റെക്കോര്‍ഡിട്ടത്.
കളിയിലെ കേമനുളള അവാര്‍ഡ് കോഹ് ലി സ്വന്തമാക്കിയപ്പോള്‍ ഓപ്പണര്‍ രഹാനെ പരമ്പരയുടെ താരമായി. ആദ്യ ഏകദിനം മഴമൂലം മുടങ്ങി.രണ്ട് , മൂന്ന് ഏകദിനങ്ങള്‍ ഇന്ത്യ വിജയിച്ചു.നാലാം മത്സരത്തില്‍ വീന്‍ഡീസ് വിജയം പിടിച്ചു.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത വിന്‍ഡീസിന് ഇന്ത്യന്‍ പേസ് ആക്രമണത്തിന് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല. 51 റണ്‍സ് നേടിയ കെ.എ ഹോപ്പാണ് അവരുടെ ടോപ്പ് സ്കോറര്‍. എസ്.ഡി ഹോപ്പ് 46 റണ്‍സും ക്യാപ്റ്റന്‍ ഹോള്‍ഡര്‍ 36 റണ്‍സും പവല്‍ 31 റണ്‍സും നേടി.
സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ് : 50 ഓവറില്‍ ഒഓവറില് രണ്ടു വിക്കറ്റിന് 206.
പ്രതികരിക്കാൻ ഇവിടെ എഴുതുക: