മുംബൈ : അണ്ടര്‍ -17 ലോകകപ്പ് ഫുട്ബോളില്‍ ആതിഥേയരായ ഇന്ത്യ ആദ്യ മത്സരത്തില്‍ ഒക്ടോബര്‍ ആറിന് അമേരിക്കയെ നേരിടും. ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
ഒക്ടോബര്‍ ഏഴിന് ബ്രസീലും സ്പെയിനും തമ്മിലുളള മത്സരത്തോടെ കൊച്ചിയിലെ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കും. പത്തിന് വടക്കന്‍ കൊറിയ ബ്രസീലുമായി മാറ്റുരയ്ക്കും. ജര്‍മനി-ഗ്വിനിയ മത്സരവും കൊച്ചിയില്‍ നടക്കും.
ഗ്രൂപ്പ് എ യില്‍ കൊളമ്പിയ, അമേരിക്ക, ഘാന എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ മത്സരിക്കുക. ഒക്ടോബര്‍ ഒമ്പതിന് കൊളമ്പിയയേയും 12ന് ഘാനയേയും ഇന്ത്യ നേരിടും.
ഒക്ടോബര്‍ ആറുമുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്. 24 ടീമുകള്‍ പങ്കെടുക്കും. നിലവിലുളള ചാമ്പ്യന്മാരായ നൈജീരിയയ്ക്ക് യോഗ്യത നേടാനയില്ല. ടൂര്‍ണമെന്റിന്റെ നറുക്കെടുപ്പ് ഇന്നലെ പൂര്‍ത്തിയായി.
ഗ്രൂപ്പ് ബി: പരാഗ്വെ, മാലി , ന്യൂസിലന്‍ഡ് , തുര്‍ക്കി
ഗ്രൂപ്പ് സി: ഇറാന്, ഗ്വിനിയ, ജര്‍മനി, കോസ്റ്ററിക്ക
ഗ്രൂപ്പ് ഡി: വടക്കന്‍കൊറിയ , നൈജര്‍, ബ്രസീല്‍, സ്പെയിന്.
ഗ്രൂപ്പ് ഇ : ഹോണ്ടൂറാസ്, ജപ്പാന്, ന്യൂ കലിഡോണിയ, ഫ്രാന്‍സ്
ഗ്രൂപ്പ് എഫ്: ഇറാഖ്, മെക്സിക്കോ, ചിലി, ഇംഗ്ലണ്ട്. ബ്രസീല്‍, സ്പെയിന്.
ഗ്രൂപ്പ് ഇ : ഹോണ്ടൂറാസ്, ജപ്പാന്, ന്യൂ കലിഡോണിയ, ഫ്രാന്‍സ്
ഗ്രൂപ്പ് എഫ്: ഇറാഖ്, മെക്സിക്കോ, ചിലി, ഇംഗ്ലണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: