കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ യുജി, പിജി വിദ്യാര്ത്ഥിനികള്താമസിക്കുന്ന ഹോസ്റ്റലില്‍ മലിന ജലം വിതരണം ചെയ്തതിന് സമരം ചെയ്ത എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. എബിവിപി പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ഡോ. ധര്‍മ്മരാജ് അടാട്ടിനെയും, രജിസ്ട്രാര്‍ ഡോ. ടി. പി. രവീന്ദ്രനെയും ഉപരോധിച്ചതിന്റെ പേരിലാണ് സ്എഫ്ഐ പ്രവര്‍ത്തകരും പുറത്തുനിന്നെത്തിയ സിപിഎം, ഡിവൈഎഫ്ഐക്കാരും ചേര്‍ന്ന് ആക്രമിച്ചത്.
തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ രണ്ട് എബിവിപി പ്രവര്‍ത്തകരെ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടികളടക്കം നാലുപേര്‍ കാലടി സര്‍ക്കാര്‍ ആശുപത്രിയിലുംചികിത്സയിലാണ്.
ഹോസ്റ്റലിന് സമീപമുളള മലിന ജലം കെട്ടികിടക്കുന്ന കുളത്തില്‍ കിണര്‍ നിര്‍മ്മിച്ച് അതില്‍ നിന്നുളള വെളളമാണ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഉപയോഗിക്കാനായി അധികൃതര്‍ നല്‍കുന്നത്. കക്കൂസ് മാലിന്യമുള്പ്പെടെയുളള ഈ വെളളം കുടിക്കാനും, ഭക്ഷണം പാചകംചെയ്യുന്നതിനും കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍ ഉപരോധ സമരവുമായിരംഗത്തെത്തിയത്.
ടാപ്പുകളില്‍ നിന്ന്കിട്ടുന്ന വെളളത്തിന്റെ നിറംമാറ്റം ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ അധികൃതരോട് പരാതി പറഞ്ഞെങ്കിലും ഹോസ്റ്റലിലേക്ക് തിരിഞ്ഞ് നോക്കിയില്ലന്ന് ആരോപണമുണ്ട്. ഫില്‍ട്ടര്‍ സംവിധാനം സ്ഥാപിക്കാത്തതാണ് മലിനജലം വിതരണം ചെയ്യുന്നതിന് കാരണം.
ഈ കിണറില്‍ നിന്നാണ് മാസങ്ങളായി ഹോസ്റ്റലുകളിലേക്ക് വെളളം പമ്പ് ചെയ്തിരുന്നതെന്നും, മഴ പെയ്തപ്പോള്‍ വെളളത്തില്‍ ചെളികലര്ന്നതാകാമെന്നും രജിസ്ട്രാര്‍ ഡോ. ടി.പി. രവീന്ദ്രന് വിശദീകരണം. വെളളം പരിശോധനയ്ക്ക് ശേഷം ഉപയോഗ്യമെങ്കില് പകരം സംവിധാനമേര്പ്പെടുത്തുമെന്നും രജിസ്ട്രാര്‍ പറഞ്ഞു.
പെണ്‍കുട്ടികളടക്കമുള്ള എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതില്‍ പ്രതിഷേധിച്ച് കാലടിയില്‍ എബിവിപി പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: