ഹാംബര്‍ഗ്: ഭീകരവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് ജി20 അംഗരാജ്യങ്ങള്‍. ഭീകരവാദത്തിനെതിരെ രാജ്യങ്ങൾ ഒറ്റക്കെട്ടായി പൊരുതണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 ഉച്ചകോടിയിൽ ആവശ്യപ്പെട്ടിരുന്നു.
ലോകത്തിലെ എല്ലാ ഭീകരാക്രമണങ്ങളെയും അപലപിക്കുന്നുവെന്നും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഐക്യവും ദൃഢതയും പുലര്‍ത്തുകയും ചെയ്യുവെന്നും ജി20 ഉച്ചകോടിയില്‍ അംഗരാജ്യങ്ങള്‍ വ്യക്തമാക്കി. ഭീകരവാദത്തിനും അതിന്റെ ധനസഹായത്തിനും എതിരെ ലോകവ്യാപകമായി പോരാട്ടം നടത്തുമെന്നും അംഗരാജ്യങ്ങള്‍ പറഞ്ഞു.
ഭീകരവാദത്തെ രാഷ്ട്രീയ താല്പര്യങ്ങള്ക്കുവേണ്ടി ചില രാജ്യങ്ങള്‍ ഉപയോഗിക്കുകയാണെന്നും ഇത്തരം രാജ്യങ്ങള്‍ക്കെതിരെ ജി 20 രാജ്യങ്ങള്‍ കൂട്ടായി നടപടി സ്വീകരിക്കണമെന്നും ഉച്ചകോടിയിൽ മോദി ആവശ്യപ്പെട്ടു. ലഷ്കര്‍ ഇ ത്വയ്ബ, ജയ്ഷ്-ഇ മുഹമ്മദ്, ഐഎസ്, അല്‍ക്വയ്ദ എന്നീ സംഘടനകളുടെ പേരുകള്‍ വ്യത്യസ്തമാണെങ്കിലും അവരുടെ ലക്ഷ്യം ഒരുപോലെയാണ്. അവര്‍ വിദ്വേഷത്തിന്റെ ആശയങ്ങള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരവാദത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരരുടെ വിവരങ്ങള്‍ ജി 20 രാജ്യങ്ങള്‍ക്കിടയില്‍ കൈമാറുന്നതുള്‍പ്പെടെ 11 വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ അജണ്ട മോദി അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: