മംഗളൂരു: കർണാടകയിൽ ആർഎസ്എസ് പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ചു. ആർഎസ്എസ് പ്രവർത്തകനും വ്യാപാരിയുമായ ശരത് മഡിവാളയെയാണ് ഒരു സംഘം അക്രമികൾ കത്തിക്ക് കുത്തിയത്. ദക്ഷിണ കന്നഡ ജില്ലയിലെ ബൻഡ്വാൽ പ്രദേശത്താണ് സംഭവം.
രാത്രി ശരത് ബിസി റോഡിൽ പ്രവർത്തിക്കുന്ന തന്റെ കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം നടന്നത്. ബൈക്കിലെത്തിയ ഒരുസംഘം അക്രമികൾ ശരതിനെ മർദ്ദിക്കുകയും കത്തിക്ക് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. രക്തത്തിൽ കുളിച്ച് കിടന്ന ശരതിനെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.
അതേ സമയം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ കർണാടകയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദക്ഷിണ കർണാടകയിലെ നാല് ജില്ലകളിൽ ജൂലൈ 11 വരെ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണത്തെ ആർഎസ്എസ് അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: