ശ്രീനഗര്‍: ജമ്മു കശ്മീർ അതിർത്തിയിൽ പാക്ക് സൈന്യം നടത്തിയ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കശ്മീരില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ സൈനികനും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ രണ്ട് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിർത്തി ഗ്രാമമായ പൂഞ്ച് ജില്ലയിലാണ് പാക്ക് സൈന്യം ആക്രമണം നടത്തിയത്.
പാക് സൈന്യം കനത്ത ഷെല്ലാക്രമണം നടത്തി. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്. മേഖലയില്‍ ഇപ്പോഴും വെടിവെയ്പ് തുടരുകയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പാക്കിസ്ഥാന്റെ നടപടിയെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: