തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്ന് രാജകുംടുംബം. ബി നിലവറ തുറന്നാൽ അനിഷ്ടങ്ങളുണ്ടാകുമെന്നും ഇത് ദൈവഹിതത്തിന് എതിരാണെന്നും രാജകുടുംബാംഗം അറിയിച്ചു.
മുമ്പ് ഏഴ് തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന് മുൻ സിഎജി വിനോദ് റായിയുടെ കണ്ടെത്തലിനോട് യോജിക്കുന്നില്ല. ഇപ്പോഴത്തെ തലമുറയ്ക്ക് ബി നിലവറ തുറന്നതായി അറിവില്ല. അതുകൊണ്ടുതന്നെ ബി നിലവറയില്‍ നിന്നെടുത്ത വെള്ളി ഉപയോഗിച്ചാണ് തിരുവമ്പാടി ക്ഷേത്രത്തില്‍ വെള്ളിപുശിയതെന്ന വാദവും തെറ്റാണ്.
ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ് മുമ്പ് തുറന്നിട്ടുള്ളത്. ഈ ആന്റി ചേമ്പറിനെ ബി നിലവറയായി തെറ്റിദ്ധരിക്കുകയാണെന്ന് രാജകുടുംബം പറയുന്നു. നിലവറ തുറക്കുന്നതിനെ സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ശരിയല്ലെന്നും രാജകുടുംബാംഗം മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീംകോടയില്‍ കേസ് പരിഗണിക്കുമ്പോള്‍ നിവലറ തുറക്കാനാകില്ലെന്ന തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നും രാജകുടുംബാംഗങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: