ന്യൂദല്‍ഹി: ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയുടെ ദല്‍ഹിയിലെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മിന്നൽ പരിശോധന നടത്തി. കുറഞ്ഞ വിലക്ക് ബിനാമി ഭൂമി വാങ്ങിക്കൂട്ടിയെന്ന കേസില്‍ അന്വേഷണം നേരിടുകയാണ് മിസ ഭാരതിയും ഭര്‍ത്താവ് ഷൈലേഷ് കുമാറും.
മിസ ഭാരതിയുമായി ബന്ധപ്പെട്ട മിഷൈല് പാക്കേഴ്സ് ആന്റ് പ്രിന്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ദല്‍ഹി ബിജ്വാസന് മേഖലയില്‍ ഫാം ഹൗസ് വാങ്ങിയ സംഭവം ബിനാമി ഇടപാടാണെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിന്റെയും മകന് ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെയും പാട്നയിലെ വീടുകളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു. സംഭവം കേന്ദ്ര സര്‍ക്കാറിന്റെ ഗൂഢാലോനചയാണെന്ന് ലാലു പ്രസാദ് ലാലുപ്രസാദ് യാദവ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: