തിരുവനന്തപുരം: കോഴിയിറച്ചി 87 രൂപയ്ക്ക് വില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് കോഴിക്കടകള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും. ഓള് കേരള പൗള്‍ട്രി ഫാര്‍മേഴ്സ് ആന്റ് ട്രേഡേഴ്സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. 87 രൂപയ്ക്ക് കോഴി വില്‍ക്കാനാകില്ലെന്ന് അസോസിയേഷന് അറിയിച്ചു.
കോഴിയിറച്ചി കൂടിയ വിലയ്ക്കു വില്‍ക്കുന്നതിനെതിരെ നടപടി എടുത്താല്‍ കടയടച്ച് പ്രതിഷേധിക്കുമെന്ന് ഓള് കേരള ചിക്കന്‍ ഡീലേഴ്സ് അസോസിയേഷനും അറിയിച്ചിരുന്നു. കോഴി വില തീരുമാനം ഏകപക്ഷീയമാണെന്നും 87 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കാനാവില്ലെന്നും അസോസിയേഷന് വ്യക്തമാക്കി. ഉത്പാദക ചെലവ് പോലും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ കോഴി വില നിശ്ചയിച്ചതെന്നും അസോസിയേഷന് അറിയിച്ചു.
തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചിയുടെ വില്പന വില 87 രൂപയായിരിക്കുമെന്നു ധനമന്ത്രി അറിയിച്ചിരുന്നു. കോഴി കിലോയ്ക്ക് 87 രൂപയില്‍ കൂട്ടി സംസ്ഥാനത്തു വില്ക്കാന് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കച്ചവടക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: