ന്യൂദല്‍ഹി: മ്യാന്മാര് സൈനിക മേധാവി സീനിയര്‍ ജനറല്‍ മിന് അങ് ഹ്ലെയിങ് എട്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരുമായി ജൂലൈ 14ന് ഹ്ലെയിങ് കൂടിക്കാഴ്ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൈന,ഭൂട്ടാന്,ടിബറ്റ് ട്രൈ ജംക്ഷനില്‍ ചൈനയും ഇന്ത്യയും തമ്മില്‍ പ്രശ്നങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ഹ്ലെയിങിന്റെ സന്ദര്‍ശനത്തിന് അതീവ പ്രാധാന്യമുണ്ട്. 105 എംഎം ലൈറ്റ് തോക്കുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, റൈഫിള്‍സ്, റഡാറുകള്‍, മോര്‍ട്ടര്‍, ബെയ്ലി പാലങ്ങള്‍, കമ്മ്യൂണിക്കേഷന്‍ ഗിയര്‍, രാത്രി കാഴ്ച നല്കുന്ന ഉപകരണങ്ങള്‍ തുടങ്ങി നിരവധി പ്രതിരോധ ഉപകരണങ്ങള്‍ നിലവില്‍ ഇന്ത്യ മ്യാന്മറിനു നല്‍കുന്നുണ്ട്. ഇതിനു പുറമെ കൂടുതല്‍ സൈനിക ഉല്‍പ്പന്നങ്ങളും നല്‍കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: