കൊച്ചി: നൂറ് കോടി രൂപ മുടക്കി 2006ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹൈക്കോടതിയുടെ പുതിയ മന്ദിരം അപകടാവസ്ഥയില്‍. നിര്‍മ്മാണത്തില്‍ അപാകതകളെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മാണത്തിനുപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ ഗുണക്കുറവും നിര്‍മ്മാണ രീതിയിലെ പിഴവുകളുമാണ് കാരണം. സംസ്ഥാന പൊതുമരാമത്തുവകുപ്പാണ് കെട്ടിടം നിര്‍മ്മിച്ചത്.
എന്‍ഐടി വിദഗ്ധസംഘം 2015 മെയ് മാസം കൊടുത്ത റിപ്പോര്‍ട്ടിലാണ് ക്രമക്കേടു വിവരങ്ങള്‍. കെട്ടിടത്തിന്റെ തൂണുകളിലും മച്ചിലുമുള്ള കോണ്‍ക്രീറ്റിളകി വീണതുള്‍പ്പെടെയുള്ള സംഭവത്തെ തുടര്‍ന്ന് 2015ല്‍ പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യപ്രകാരമാണ് തിരുച്ചിറപ്പിള്ളി എന്‍ഐടിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സിവില്‍ എന്‍ജിനീയറിങ് പ്രൊഫസര്‍ സി. നടരാജന്റെ നേതൃത്വത്തിലുള്ള സംഘം പഠന റിപ്പോര്‍ട്ട് നല്‍കിയത്.
2006ല്‍ ഉദ്ഘാടനം ചെയ്ത ബഹുനില കെട്ടിടത്തിന് 100 കോടിയോളം രൂപ ചെലവുവന്നു.
റിപ്പോര്‍ട്ടില്‍ കെട്ടിട നിര്‍മ്മാണത്തിലെ പോരായ്മ വിവരിക്കുന്നതിനൊപ്പം ബലപ്പെടുത്തേണ്ടതിനെക്കുറിച്ചും പൊതുമരാമത്ത് വകുപ്പിന് എന്‍ഐടി നിര്‍ദ്ദേശം നല്‍കിയിരുന്നു.
കെട്ടിടത്തിലെ സി ബ്ലോക്കിന്റെ നിര്‍മ്മാണമാണ് പരിശോധിച്ചത്. കോണ്‍ക്രീറ്റിങ്ങില്‍ ഉള്‍പ്പെടെ അപാകതകള്‍ കണ്ടെത്തിയ പരിശോധനാ റിപ്പോര്‍ട്ട്, ഉപയോഗിച്ച സിമെന്റും മണലും കമ്പിയും വെള്ളവും പോലും നിലവാരം കുറഞ്ഞതായിരിക്കാമെന്ന് വിശദീകരിക്കുന്നു.
പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ കെട്ടിടത്തിന്റെ ബലപ്പെടുത്തല്‍ നടത്തുന്നുണ്ട്. 41 ലക്ഷം രൂപയാണ് ചെലവു കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: