കുട്ടനാട്(ആലപ്പുഴ): ആവേശോജ്ജ്വലമായ ചമ്പക്കുളം മൂലം വള്ളംകളിയില്‍ ആയാപറമ്പ് പാണ്ടി ചുണ്ടന് ജേതാവായി. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ നടുഭാഗം ചുണ്ടനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ആയാപറമ്പ് പാണ്ടി രാജപ്രമുഖന്‍ ട്രോഫി കരസ്ഥമാക്കിയത്. ചമ്പക്കുളംചുണ്ടന് മൂന്നാം സ്ഥാനം ലഭിച്ചു.
മഠത്തില്‍ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ നടത്തിയ ആചാരാനുഷ്ഠാനങ്ങള്ക്കുശേഷമാണ് ജലമേള തുടങ്ങിയത്. മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്തു.
കുമരകം എന്‍സിഡിസി ബോട്ട് ക്ലബ്ബാണ് ആയാപറമ്പ് ബോട്ട് ക്ലബ്ബാണ് ആയാപറമ്പ് പാണ്ടി തുഴഞ്ഞത്. നടുഭാഗം ബോട്ട് ക്ലബ്ബ് നടുഭാഗം ചുണ്ടനും ചമ്പക്കുളം ബോട്ട് ക്ലബ്ബ് ചമ്പക്കുളം ചുണ്ടനും തുഴഞ്ഞു. ആറു ചുണ്ടന് വള്ളങ്ങള്‍ ഉള്‍പ്പെടെ പതിനാറു വള്ളങ്ങളാണ് ഇത്തവണ മാറ്റുരച്ചത്.
ഫൈനലില്‍ സ്റ്റാര്‍ട്ടിങ് വിസിലിനു മുമ്പ് രണ്ടു വള്ളങ്ങള്‍ തുഴഞ്ഞുതുടങ്ങിയത് തകര്ക്കത്തിനിടയാക്കിയിരുന്നു. പിന്നീട് സംഘാടകര്‍ ഇടപെട്ട് ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് ഫൈനല്‍ മത്സരം നടത്തിയത്. മുന്‍കാലങ്ങളിലും തര്‍ക്കത്തെത്തുടര്‍ന്ന് ഫൈനല്‍ മത്സരം റദ്ദാക്കിയ ചരിത്രമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: