ഇടുക്കി: കഞ്ഞിക്കുഴി പോലീസ് സ്റ്റേഷന് പരിധിയില്‍ വ്യാപാരിയില്‍ നിന്നും നാല് പാസ്പോര്ട്ടുകള് പിടിച്ചെടുത്ത കേസില്‍ അന്വേഷണം ഒതുക്കുന്നു. കഞ്ഞിക്കുഴി പൊന്നാപ്പാല പരീതിന്റെ പക്കല്‍ നിന്നാണ് നാല് പാസ്പോര്‍ട്ട് കണ്ടെത്തിയത്.
കഞ്ഞിക്കുഴി പോലീസ് പരീതിനെതിരെ കേസെടുത്തെങ്കിലും ഉന്നത ഇടപെടലിനെത്തുടര്‍ന്ന് അന്വേഷണം ഇഴയുകയാണ്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി അന്വേഷണ ചുമതല കഞ്ഞിക്കുഴി സിഐയെ ഏല്‍പ്പിച്ചു. പോലീസ് ഈ കേസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. പാസ്പോര്‍ട്ട് കേസില്‍ പ്രതിയായ ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. കേസില്പ്പെട്ടയാള് രക്ഷപെടാതിരിക്കാന്‍ സീ പോര്‍ട്ടിലും എയര്‍ പോര്‍ട്ടിലും ലുക്ക് ഔട്ട് നോട്ടീസ് പതിക്കുകയും ചെയ്യേണ്ടതാണ്. ഇതൊന്നും പോലീസ് ചെയ്തിട്ടില്ല.
ഒരു മാസം മുന്‍പ് പാസ് പോര്‍ട്ടിന്റെ വെരിഫിക്കേഷനായി സ്പെഷ്യല്‍ ബ്രാഞ്ചിലെ പോലീസുകാരന് പരീതിന്റെ വീട്ടിലെത്തി. ഫ്രഷ് ആന്റ് ന്യൂ എന്ന് പാസ്പോര്ട്ടില് രേഖപ്പെടുത്തിയതായിരുന്നു. ഇതേത്തുടര്‍ന്ന് പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടി സ്പെഷ്യല്‍ ബ്രാഞ്ച് നീക്കി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും ഇയാളുടെ പേരില്‍ ഫ്രഷ് ആന്റ് ന്യൂ എന്ന് രേഖപ്പെടുത്തി പാര്‍സ്പോര്‍ട്ട് വന്നപ്പോഴാണ് സ്പെഷ്യല്‍ ബ്രാഞ്ച് വീണ്ടും അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് ഇയാളുടെ പക്കല്‍ കൂടുതല്‍ പാസ്പോര്‍ട്ടുണ്ടെന്ന് വ്യക്തമായത്. പാസ്പോര്‍ട്ട് ഓഫീസിലെ ചില ജീവനക്കാരുമായി പ്രതിക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചിട്ടും ഐ.ബിയും ഇതേക്കുറിച്ച് കാര്യമായി അന്വേഷിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: