കരിങ്കുന്നം: വീട്ടില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റര്‍ വാറ്റ് ചാരയം എക്സൈസ് സംഘം നടത്തിയ പരിശോധനിയില് കണ്ടെത്തി. കരിങ്കുന്നം ഊന്നാരന്കല്ലേല് ആനീസ് (68) ആണ് പിടിയിലായത്. ഇവരുടെ അടുക്കളയിലെ സ്ലാബിന് താഴ്ഭാഗത്ത് ജാറില്‍ സൂക്ഷിച്ചിരുന്ന ചാരായമാണ് എക്സൈസ് സംഘം പിടികൂടിയത്.
എക്സൈസ് സംഘത്തെ കണ്ട് ഇവരുടെ മകന് സിബി ലൂക്കോസ് രക്ഷപെട്ടു. നാളുകളായി ആനീസ് ചാരായം വാറ്റുന്നുണ്ടെന്ന് പോലീസിനും എക്സൈസ് സംഘത്തിനും വിവരം ഉണ്ടായിരുന്നു. പലതവണ പരിശോധനകള്‍ നടത്തിയിട്ടും ചാരായം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ പുലര്‍ച്ചെ തൊടുപുഴ എക്സൈസിലെ പ്രിവന്റീവ് ഓഫീസര്‍ രാജേഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
സംഘത്തില്‍ എക്സൈസ് ഉദ്യോഗസ്ഥരായ കെ.കെ മജീദ്, എ.കെ സുബിന്, സി.എം പ്രദീപ്, പി. ദേവദാസ്, വിനോദ്,സിന്ദു, പ്രിയ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ടുപ്രതി സിബിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: