ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡിജിറ്റല്‍ എക്സറെ സംവിധാനം നിലച്ചതോടെ രോഗികള്‍ ദുരിതത്തിലായി.
ഒരാഴ്ചക്കാലമായി മെഷീന്റെ പ്രവര്‍ത്തനം നിലച്ചിട്ട്. ഇതോടെ രോഗികള്‍ പുറം ലാബുകളെയാണ് ആശ്രയിക്കുന്നത്. ആശുപത്രിയില്‍ എണ്പതു രൂപയാണ് ഡിജിറ്റല്‍ എക്സറെയ്ക്ക് ഈടാക്കുന്നത്.
എന്നാല്‍ പുറം ലാബുകള്‍ 300രൂപ മുതല്‍ 600 രൂപ വരെയാണ് ഈടാക്കുന്നത്.ആശുപത്രിയില്‍ ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ 80 രൂപ മുടക്കേണ്ട സ്ഥാനത്താണ് പുറം ലോബികള്‍ രോഗികളെ കൊള്ളയടിക്കുന്നത്.
ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന രോഗികളെ ആംബുലന്‍സ് വരുത്തിയാണ് എക്സറെ എടുക്കാന്‍ പുറത്തെ സ്വകാര്യ ലാബുകളില്‍ എത്തിയ്ക്കുന്നത്. ഇതേ തുടര്‍ന്ന് നിര്‍ധനരായ രോഗികള്‍ക്ക് വന്‍ സാമ്പത്തിക ബാദ്ധ്യതയാണ് ഏല്‍ക്കേണ്ടിവരുന്നത്.
ചിലപ്പോള്‍ ഒരു രോഗിക്ക് മൂന്നും നാലും എക്സറെകളാണ് എടുക്കേണ്ടി വരിക. എന്നാല്‍ ഡിജിറ്റല്‍ സംവിധാനം പുനരാരംഭിക്കാന്‍ ആശുപത്രി അധികാരികളില്‍നിന്നും നടപടി ഉണ്ടാകാത്തത് മനുഷ്യാവകാശ ലംലനമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: