മാവേലിക്കര: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ തസ്തികകള്‍ ജനസംഖ്യാനുപാതത്തില്‍ വര്‍ദ്ധിപ്പിച്ച് യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ പറഞ്ഞു. എന്‍ജിഒ സംഘ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പനി പടര്‍ന്നു പിടിക്കുമ്പോള്‍ പോലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിന്റെ ബുദ്ധിമുട്ട് ആശുപത്രി ജീവനക്കാര്‍ അനുഭവിക്കുന്നു. സംസ്ഥാനം രൂപീകരിച്ച് 60 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റീ സര്‍വ്വേ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാത്തതും ജീവനക്കാരുടെ അഭാവം കൊണ്ടാണ്. ഇത് സര്‍ക്കാര്‍ ജീവനക്കാരും പൊതു സമൂഹവും തമ്മിലുള്ള അന്തരം വര്‍ധിക്കും.
താഴേക്കിടയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രമോഷന് ക്രമബന്ധമായി നടത്തപ്പെടാത്തതുകൊണ്ട് അനുഭവപരിചയമുള്ളവര്‍ സര്‍വ്വീസില്‍ കുറയുന്നു വെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന് അദ്ധ്യക്ഷനായി.
ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി സുമേഷ് ആനന്ദ്, മാവേലിക്കര നഗരസഭാ പ്രതിപക്ഷനേതാവ് എസ്. രാജേഷ്, പി. ഷിബു, എം.വി. മോഹനകുമാര്‍, കെ. ബാലന്‍പിള്ള, മുരളീകൃഷ്ണന്, ഗോപകുമാര്‍ മഥുരാപുരി വി.ആര്. സുജാത, ജയശ്രീ അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് ഡോ. ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: