കുത്താമ്പുള്ളി: തിരുവില്വാമല കുത്താമ്പുള്ളി റോഡരികില്‍ തുരുമ്പെടുത്ത് നോക്കുകുത്തിയായി നില്ക്കുന്ന സ്വകാര്യ ബസ് ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. 10 വര്‍ഷം മുമ്പ് കേസില്‍പ്പെട്ടതാണ് ഈ ബസ്. ബസ്സുടമ താമസസ്ഥലം മാറിപോയിട്ടു വര്‍ഷങ്ങളായെങ്കിലും ബസ് ഇന്നും റോഡരികില്‍ തന്നെ.
ഈ ബസിന്റെ പിറകിലൂടെയാണ് കുത്താമ്പുള്ളി പഴശ്ശിരാജാ സ്കൂളിലേക്കുള്ള വഴി. സ്കൂളില്‍ നിന്ന് വരുമ്പോള്‍ തിരുവില്വാമല ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കാണാനാകില്ല. കൂടാതെ ബസ്സിന്റെ അരികത്തായി കെഎസ്ഇബിയുടെ ട്രാന്‍സ്ഫോര്‍മറും സ്ഥിതി ചെയ്യുന്നുണ്ട്.
സമീപ പ്രദേശങ്ങളിലെ നിരവധി രക്ഷിതാക്കള്‍ കുട്ടികളെ ബൈക്കിലും മറ്റുമായാണ് സ്കൂളില്‍ കൊണ്ടുവിടുന്നത്. അതുകൊണ്ടുതന്നെ കുട്ടികളുമായി വരുമ്പോള്‍ ബസ്സിന്റെ തടസ്സം കാരണം എതിരെ വരുന്ന വാഹനങ്ങള്‍ പോലും കാണാന്‍ കഴിയുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
കാല്‍നടയാത്രക്കാര്‍ക്കും ഈ ബസ് ഭീഷണിയാണ്. ബസ് നീക്കം ചെയ്യണമെന്ന് യാത്രക്കാരും സ്കൂള്‍ അധികൃതരും നാട്ടുകാരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: