കോഴിക്കോട്: പശ്ചിമ ബംഗാളിലെ ഹിന്ദുവിരുദ്ധ കലാപത്തിനെതിരെ ഹിന്ദുഐക്യവേദി കോഴിക്കോട്ട് പ്രതി ഷേധ യോഗം നടത്തി.
സംഭവത്തില്‍ ബിജെപി ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെയും സാംസ്കാരിക നായകന്മാരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മൗനവും മുഖ്യധാരാ മാധ്യമങ്ങളുടെ വാര്‍ത്ത തമസ്കരിക്കലും, ഇരകള്‍ ഭൂരിപക്ഷ സമുദായമായതുകൊണ്ടാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു പറഞ്ഞു.
കലാപബാധിത പ്രദേശമായ ബസീര്‍ഹട്ട് സന്ദര്‍ശിക്കാനെത്തിയ ബിജെപി എംപിമാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയാണ് ഉണ്ടായത്. സംഘര്‍ഷം അവസാനിച്ചെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നുമാണ് സംസ്ഥാന ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ അവകാശവാദം. എന്നാല്‍ അക്രമത്തെ നിസ്സാരവല്‍ക്കരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ മായനാട്, സി. എസ്. സത്യഭാമ, ലാലു മാനാരി, വി. കെ. ഷൈജു, കെ. വിവേകാനന്ദന്, സോമസുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: