കാഞ്ഞിരപ്പള്ളി: ടൗണില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും പ്രവര്‍ത്തനക്ഷമമാകുന്നു. തകരാറിലായ ക്യാമറകളും കേബിളുകളും മാറ്റി സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
ക്യാമറകളുടെ തകരാര്‍ പരിഹരിക്കുന്നതിനും ആവശ്യമായവ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനും ഗ്രാമപഞ്ചായത്ത് 4.80 ലക്ഷം രൂപയുടെ കരാര്‍ കെല്‍ട്രോണിന് നല്‍കിയതോടെയാണ് നടപടികള്‍ ആരംഭിച്ചത്.
തകരാര്‍ പരിഹരിച്ച് ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാകുന്ന മുറയ്ക്ക് പണം കെല്‍ട്രോണിന് നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അറിയിച്ചു. പേട്ടക്കവല, പുത്തനങ്ങാടി, സിവില്‍ സ്റ്റേഷന് പരിസരത്തെ ക്യാമറകള്‍ മാറ്റി സ്ഥാപിച്ചു. ക്യാമറകള്‍ കണ്ണുതുറക്കുന്നതോടെ നഗരത്തിന്റെ ചലനങ്ങള്‍ പൊലീസിന് തല്‍സമയം നിരീക്ഷിക്കാന്‍ കഴിയും. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെ ദൃശ്യങ്ങള്‍ രാത്രിയും പകലും പൊലീസ് സ്റ്റേഷനില്‍ ലഭ്യമാകും.
ട്രാഫിക് കുറ്റകൃത്യങ്ങള്‍ മുതല്‍ മാലിന്യനിക്ഷേപം വരെയുള്ള പ്രശ്നങ്ങളില്‍ പൊലീസിന് കുറ്റക്കാരെ കണ്ടെത്താന്‍ ടൗണിലെ നിരീക്ഷണ ക്യാമറകള്‍ സഹായകമാകും. 2012-13 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6,57,236 രൂപാ മുടക്കിയാണ് നിരീക്ഷണ ക്യാമറയും ടിവിയും സ്ഥാപിച്ചത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ പേട്ട ജംഗ്ഷന്, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ മൂന്ന് ക്യാമറകള്‍ വീതവും തിരക്കേറിയ കെ.കെ റോഡില്‍ മൂന്നിടങ്ങളിലും, സിവില്‍ സ്റ്റേഷന് പരിസരത്തും, കുരിശുങ്കല്‍ ജംഗ്ഷനിലും, പുത്തനങ്ങാടി റോഡില്‍ കെഎസ്ഇബി ജംഗ്ഷന് സമീപവും, ഗ്രോട്ടോ ജംഗ്ഷനിലും, തമ്പലക്കാട് റോഡിലുമാണ് ക്യാമറകള്‍ സ്ഥാപിച്ചത്.
എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി യഥാസമയം അറ്റകുറ്റ പണികള്‍ നടത്താതിരുന്നതാണ് ക്യാമറകള്‍ കൂട്ടത്തോടെ തകരാറിലാകാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: