ന്യൂദല്‍ഹി: രാജ്യത്തിന്റെ റിപ്പബ്ലിക് ദിന പരേഡിനെ നയതന്ത്ര നീക്കത്തിന്റെ പ്രധാന വേദിയായി ഉപയോഗിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ അടുത്ത റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ അണിനിരത്തുന്നത് ആസിയാന്‍ രാഷ്ട്രത്തലവന്മാരെ.
ചൈനയെ ലക്ഷ്യമിട്ട് ഇന്ത്യന്‍മഹാസമുദ്രത്തിലെ രാഷ്ട്രങ്ങളെ ഇന്ത്യയ്ക്കൊപ്പം കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആസിയാന്‍ കൂൂട്ടായ്മയിലെ പത്ത് രാഷ്ട്രങ്ങളുടെ തലവന്മാര് ജനുവരി 26ന് ദല്‍ഹിയിലെത്തുന്നത്.
അടുത്ത ബുധനാഴ്ച ദല്‍ഹിയില്‍ ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയില്‍ രാഷ്ട്രത്തലവന്മാര്ക്ക് ഔദ്യോഗിക ക്ഷണം കൈമാറുമെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആസിയാന്‍ രാഷ്ട്രങ്ങളുമായുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
മോദി സര്‍ക്കാരിന്റെ ആക്ട് ഈസ്റ്റ് പോളിസിയുടെ ഭാഗമായി ആസിയാന്‍ കൂട്ടായ്മയെ ഏഷ്യയുടെ കേന്ദ്രമായി കാണുന്നതായി സുഷമാ സ്വരാജ് പറഞ്ഞു.
ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ശക്തമാണെന്നും അവര്‍ വ്യക്തമാക്കി. ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മാര്, ഫിലിപ്പിന്‍സ്, സിംഗപ്പൂര്‍, തായ്ലന്റ്, വിയറ്റ്നാം രാജ്യങ്ങളാണ് ആസിയാന്‍ കൂട്ടായ്മയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: