ആലപ്പുഴ: ഇറച്ചിക്കോഴി വിലകുറക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തില്‍ വ്യാപാരികളുമായി ധനമന്ത്രി തോമസ് ഐസക്ക് നടത്തിയ ചര്‍ച്ച പരാജയം. വിലകുറയ്ക്കാനാവില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.
തിങ്കളാഴ്ച മുതല്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ വിളിച്ചാല്‍ ഇനിയും ചര്‍ച്ചയ്ക്കു തയാറാണെന്നും വ്യാപാരി പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇറച്ചിക്കോഴിയുടെ വില്‍പ്പന വില തിങ്കളാഴ്ച മുതല്‍ 87 രൂപയായിരിക്കുമെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജിഎസ്ടിയില്‍ കോഴിയിറച്ചിക്ക് നികുതിയില്ല. എന്നിട്ടും സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വിലയില്‍ കുറവ് ഉണ്ടായിട്ടില്ല. കോഴി കിലോയ്ക്ക് 87 രൂപയില്‍ കൂട്ടി സംസ്ഥാനത്തു വില്ക്കാന് അനുവദിക്കില്ലെന്നും മന്ത്രി പ്രസ്താവിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് കോഴി വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാര്‍ ഏകപക്ഷീയമായി വില നിശ്ചയിച്ചതില്‍ തിങ്കളാഴ്ച ഇറച്ചിക്കോഴിക്കടകള്‍ അടച്ചിടുമെന്നും കേരള പൗള്‍ട്രി ഫാര്‍മേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് അസോസിയേഷന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
അതിനിടെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ മൊത്തവിതരണക്കാര്‍ കിലോയ്ക്ക് 10 രൂപ കുറച്ചു. 115 രൂപയ്ക്ക് നല്‍കിയിരുന്ന കോഴി, ശനിയാഴ്ച 105 രൂപയ്ക്കാണ് സംസ്ഥാനത്തെ പൗള്‍ട്രി ഫാം ഉടമകള്‍ക്കു തമിഴ്നാട് വ്യാപാരികള്‍ നല്‍കിയത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ചിലയിടങ്ങളില്‍ കോഴി വില 130 ആയി കുറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: