ലണ്ടന്‍: വനിത ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. ദക്ഷിണാഫ്രിക്കയോടാണ് ഇന്ത്യ പരാജയപ്പെട്ടത്. 115 റണ്‍സിനാണ് ഇന്ത്യയെ പരാജപ്പെടുത്തിയത്. ജയത്തോടെ സെമി ഉറപ്പിക്കാമെന്ന മോഹമാണ് ദക്ഷിണാഫ്രിക്ക തകര്‍ത്തത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 274 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 46 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി.
അര്‍ധ സെഞ്ച്വറി നേടിയ ദീപ്തി ശര്‍മ്മയും 43 റണ്‍സെടുത്ത ജുലാന് ഗോസ്വാമിയുടെമാണ് ഇന്ത്യയുടെ പരാജയഭാരം കുറച്ചത്. ദീപ്തി 60 റണ്‍സെടുത്തു. 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ നികേര്കാണ് ഇന്ത്യയെ തകര്‍ത്തത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി രാജ് ഉള്‍പ്പെടെ നാലു പേരാണ് പൂജ്യത്തിന് പുറത്തായത്. 22 റണ്‍സ് നേടിയ പൂനം റൗത്തും, 13 റണ്‍സ് എടുത്ത ഏക്ത ബിഷ്തും മാത്രമാണ്, ദീപ്തിയും ജൂലാനും പുറമെ രണ്ടക്കം കണ്ടത്. ഫോമിലുള്ള ഓപ്പണര്‍ സ്മൃതി മന്ദാന നാലു റണ്‍സിന് പുറത്തായി.
ടോസ്നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 273 റണ്‍സെടുത്തു. ഓപ്പണര്‍ ലിസെല്ല ലീയുടെയും ക്യാപ്ടന് ഡെയ്ന്‍ വാന്‍ നികോര്ക്കിന്റെയും അര്‍ധസെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന് കരുത്തായത്.
ലീ 65 പന്തില്‍ 92 റണ്‍സെടുത്തപ്പോള്‍, നികോര്ക് 57 റണ്‍സെടുത്തു. ഇന്ത്യയ്ക്കുവേണ്ടി ശിഖ പാണ്ഡ്യ മൂന്നു വിക്കറ്റെടുത്തു. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെയാണ് ഇനി ഇന്ത്യക്ക് മത്സരിക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: