ജമ്മു: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനിയുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സുരക്ഷാ പ്രശ്നം മൂലം നിര്‍ത്തിവെച്ചിരുന്ന അമര്‍നാഥ് യാത്ര പുനരാരംഭിച്ചു. ഇതിനെ തുടര്‍ന്ന് ജമ്മു കശ്മീരിലെ താഴ് വരയില്‍ കുടുങ്ങി കിടന്ന 4411 തീര്‍ത്ഥാടകര്‍ യാത്ര വീണ്ടും ആരംഭിച്ചു. തീര്‍ത്ഥാടകരുടെ സംഘത്തിന് 140 വാഹനങ്ങള്‍ അകമ്പടി നല്‍കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ജമ്മുവില്‍ നിന്നുള്ള അമര്‍നാഥ് യാത്രയാണ് സുരക്ഷാ പ്രശ്നം മൂലം ശനിയാഴ്ച നിര്‍ത്തിവച്ചത്. ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നുള്ള യാത്രയ്ക്കായിരുന്നു വിലക്ക്. തീര്‍ത്ഥാടകര്‍ക്കു നേരെയുള്ള അക്രമം ഒഴിവാക്കുന്നതിനാണ് യാത്ര തത്കാലം നിര്‍ത്തിയതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
40 ദിവസത്തോളം നീണ്ടു നിണ്ടുനില്‍ക്കുന്ന യാത്ര ജൂണ്‍ 29നാണ് ആരംഭിച്ചത്. ഹിമാലയത്തിലെ അമര്‍നാഥ് ഗുഹ ലക്ഷ്യമാക്കിയുള്ള യാത്ര ഓഗസ്റ്റ് 7 ന് ശ്രാവണ പൂര്‍ണിമ, രക്ഷാബന്ധന് ഉത്സവം എന്നിവയോട് അനുബന്ധിച്ചാണ് അവസാനിക്കുക. ഒരു ലക്ഷത്തിലധികം പേര് ഈ സീസണില്‍ ഇതുവരെ അമര്‍നാഥിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: