കിങ്ങ്സ്റ്റണ്‍: ഇന്ത്യ- വിന്‍ഡീസ് ഏക ട്വന്റി ട്വന്റി മത്സരം ഇന്ന് ഇവിടെ നടക്കും. ഏകദിന പരമ്പര 3-1 ന് സ്വന്തമാക്കിയ ഇന്ത്യ ട്വന്റി ട്വന്റിയും നേടിയ കരീബിയന്‍ പര്യടനം സമ്പൂര്‍ണ വിജയമാക്കാനുളള ഒരുക്കത്തിലാണ്.നായകന് വിരാട് കോഹ്ലി ഓപ്പണറുടെ റോളില്‍ ഇറങ്ങുമെന്നാണ് സൂചന.
മത്സരഗതി ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ കഴിയുന്ന ക്രിസ് ഗെയ്ല് വിന്‍ഡീസ് നിരയില്‍ അണിനിരക്കുമെങ്കിലും ഇന്ത്യയ്ക്കാണ് വിജയ സാധ്യത. 15 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗെയ്ല് ടീമില്‍ തിരിച്ചെത്തുന്നത്.
നിലവിലുളള ലോക ചാമ്പ്യന്മാരാണ് വിന്‍ഡീസ്. ലോകകപ്പ് നേടിയ ടീമിലെ ഗെയിലിനെ കൂടാതെ സുനില്‍ നരേന്, മര്‍ലോണ്‍ സാമുവല്‍സ് , സാമുവല്‍ ബദ്രി തുടങ്ങിയവരും ടീമിലുണ്ട്.ലോകകപ്പ് ഹീറോ കാര്‍ലോസ് ബ്രാത്ത്വെയ്റ്റാണ് ക്യാപ്റ്റന്‍.
ഫ്ളോറിഡയില്‍ കഴിഞ്ഞവര്‍ഷം 49 പന്തില്‍ 100 റണ്‍സ് നേടി ഇന്ത്യയെ ഒരുറണ്‍സിന് തോല്‍പ്പിച്ച ഇവിന്‍ ലൂയിസും ഇന്ന് വിന്‍ഡീസിനായി കളിക്കളത്തിലിറങ്ങും.ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സിനായ ഇന്നിംഗ് ഓപ്പണ്‍ ചെയ്തു പരിചയമുളള നായകന് കോഹ്ലി ശിഖര്‍ ധവാനൊപ്പം ഓപ്പണറായി ഇറങ്ങും.
യുവ താരം ഋഷഭ് പന്തിന് കീപ്പറായി അവസരം ലഭിക്കും. ഈ വര്‍ഷമാദ്യം ബെംഗളൂരുവില്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി ട്വന്റിയില്‍ പന്ത് കളിച്ചിരുന്നു. ഏകദിന പരമ്പരയില്‍ ഭംഗിയായി പന്തെറിഞ്ഞ് എട്ടു വിക്കറ്റുകള്‍ കീശയിലാക്കയി കുല്‍ദീപ് യാദവ് ഇന്ന് ട്വന്റി ട്വന്റിയില്‍ അരങ്ങേറ്റം കുറിക്കും. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവുമാണ് ഇന്ത്യയുടെ പേസ് ആക്രമണത്തെ നയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: