ഹൈദരാബാദ്: പശ്ചിമ ബംഗാളിലെ ഹിന്ദുകള്‍ സുരക്ഷിതരല്ലെന്ന് ബിജെപി എംഎല്‍എ എച്ച്. രാജ സിങ്. ഗുജറാത്തിലെ ഹിന്ദുക്കള്‍ എങ്ങനെയാണോ പ്രതികരിച്ചത് അതുപോലെ ബംഗാളിലെ ഹിന്ദു സമൂഹവും പ്രതികരിക്കണം അല്ലെങ്കില്‍ ബംഗാള്‍, ബംഗ്ലദേശ് ആയി മാറുമെന്നും രാജ സിങ് പറഞ്ഞു.
വര്‍ഗീയത പടര്‍ത്തുന്നവരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളിലെ ഹിന്ദുക്കള്‍ ബോധവാന്മാരായിരിക്കണം. അവര്‍ സുരക്ഷിതാരായിരിക്കണമെന്ന് മതേതരവാദികളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു.
സുരക്ഷ കൈവരിക്കാന്‍ പരാജയപ്പെടുകയാണെങ്കില്‍ കാശ്മീരിലെ ഹിന്ദുക്കള്‍ നേരിട്ട ഭവിഷ്യത്തുകള്‍ ബംഗാളിലെ ഹിന്ദുക്കളും നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോര്‍ത്ത് 24 പര്‍ഗാന ജില്ലയില്‍ ബസിര്‍ഹട്ട് മേഖലയിലെ കലാപത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ ഫെയ്സ്ബുക് പോസ്റ്റാണു കലാപത്തിനു തുടക്കമിട്ടത്.
വിദ്യാര്‍ഥിയെ പിന്നീടു അറസ്റ്റു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് സൂപ്രണ്ട് ഭാസ്കര്‍ മുഖര്‍ജിയെ മാറ്റി സി.സുധാകര്‍ റാവുവിനെ പകരം നിയമിച്ചു. ഇതിനു പുറമേ പത്ത് ഐപിഎസ് ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: