ന്യൂദല്‍ഹി: അതിര്‍ത്തി പ്രദേശമായ ഡോക്ലാമിൽ നിന്നും സൈന്യത്തെ ഉടൻ പിൻവലിക്കില്ലെന്ന് ഇന്ത്യ. സൈന്യത്തിന് ആവശ്യമായ സാധനസാമഗ്രികൾ ഈ പ്രദേശത്തേക്ക് അയക്കുമെന്നും റിപ്പോർട്ടുണ്ട്. സൈന്യത്തിന് ദീർഘ കാലം തങ്ങുന്നതിന് അനുയോജ്യമായ കൂടാരങ്ങൾ ഈ പ്രദേശങ്ങളിൽ നിർമ്മിക്കാനും പദ്ധതികളുണ്ട്.
സംഘര്‍ഷം തുടര്‍ന്നാല്‍ സൈനികമാര്‍ഗം തേടേണ്ടിവരുമെന്നു കഴിഞ്ഞ ദിവസം ചൈന ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഇതു പഴയ ഇന്ത്യയല്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. എന്തുതരത്തിലുള്ള സമ്മര്‍ദ്ദമുണ്ടായാലും അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ ഇന്ത്യ ചൈനയ്ക്കു നല്‍കിയത്.
ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന ഡോക്ലാമിൽ മൂന്നാഴ്ചയായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. അതിര്‍ത്തി മേഖലയില്‍ റോഡ് നിര്‍മിച്ചും ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണു പ്രശ്നം രൂക്ഷമായത്. ഇന്ത്യയുടെ ബങ്കറുകള്‍ അവര്‍ ആക്രമിക്കുകകൂടി ചെയ്തതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: