തിരുവനന്തപുരം: ലോകബാങ്ക് പ്രതിനിധിക്കെതിരായ മന്ത്രി ജി. സുധാകരന്റെ വര്‍ണവെറി പരാമര്‍ശത്തില്‍ സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക ബാങ്ക് വളരെ ഗൗരവകരമായാണ് മന്ത്രിയുടെ പരാമര്‍ശത്തെ കണ്ടിരിക്കുന്നത്. കെഎസ്ടിപി അടക്കമുള്ള പദ്ധതികളെ ഇത് ബാധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കാസര്‍ഗോഡ് നടത്തിയ പ്രസംഗത്തിലാണ് ലോകബാങ്ക് മേധാവി ബെര്‍ണാര്‍ഡ് അരിട്വയ്ക്കെതിരെ ജി. സുധാകരന് വര്‍ണവെറി പരാമര്‍ശം നടത്തിയത്. ‘നൂറ്റാണ്ടിനു മുന്‍പ് അടിമകളാക്കി അമേരിക്കയില്‍ പണി ചെയ്യിക്കാന്‍ കൊണ്ടുവന്ന നീഗ്രോ ആയിട്ടുള്ള ഉദ്യോഗസ്ഥന്’ എന്നായിരുന്നു വിശേഷണം. പരമാര്‍ശം വിവാദമായതോടെ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: