കുമളി: വര്‍ഷങ്ങളായി നിരവധി മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. ആനവിലാസം സ്വദേശി കുമാര്‍(32) ആണ് കഴിഞ്ഞ ദിവസം നടത്തിയ മോചനം സംബന്ധിച്ച് നടന്ന അന്വേഷണത്തില്‍ പിടിയിലായത്.
ആനവിലാസം മാധവന്കാനത്ത് പുതകില്മേട് കണ്ണന്റെ അടച്ചിട്ട വീട്ടില്‍ നിന്നും 1,25000 രൂപയും സ്കൂട്ടറും ആണ് ഇയാള്‍ ഒടുവില്‍ മോഷ്ടിച്ചത് പോലീസ് പിടിയിലാകുന്ന സമയത്തു ഇയാളുടെ പക്കല്‍ 51,260 രൂപ ഉണ്ടായിരുന്നു. ബാക്കി പണത്തില്‍ നിന്ന് ഒരു പവന് സ്വര്‍ണ മാലയും വാങ്ങി. മോഷ്ടിച്ചെടുത്ത സ്കൂട്ടര്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തു. ഈ കേസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും ഏതു സംബന്ധിച്ച് അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു.
ചേക്കിന്റെ സ്വന്തം കള്ളന്
മോഷണ കേസില്‍ പിടിയിലായ മേലേടത്തു കുമാര്‍ ചേക്കിന്റെ സ്വന്തം കള്ളനായാണ് ആനവിലാസത് അറിയപ്പെടുന്നത്. ഈ പ്രദേശങ്ങളില്‍ എന്ത് മോഷണം നടന്നാലും പരിസരവാസികള്‍ ആദ്യം അന്വേഷിക്കുന്നത് കുമാറിനെ തന്നെ. കഴിഞ്ഞ പത്തു വര്‍ഷമായി വിവിധ മോഷണ കേസുകളില്‍ പെട്ട് കേരളത്തിലെ വിവിധ ജയിലുകളില്‍ കഴിയുകയായിരുന്നു ഇയാള്‍. ഏറ്റവും ഒടുവില്‍ പിടിക്കപ്പെട്ടത് നെടുംതൊട്ടി ശ്രീ ദേവി ക്ഷേത്ര ഭണ്ഡാര മോഷണത്തിലാണ്. പിടിക്കപ്പെട്ടു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ ജയിലിന് പുറത്ത് വരുന്നതിന് പിന്നിലെ ഉന്നത ബന്ധം സംബന്ധിച്ചു കൂടുതല്‍ അന്വോഷണം ആവശ്യമാണ്.
ചെറിയ പ്രായത്തില്‍ മോഷണം ആരംഭിച്ച കുമാര്‍ സ്വന്തം വീട്ടില്‍ തന്നെ നിരവധി തവണ മോഷണം നടത്തിയിട്ടുണ്ട്. പോലീസ് പിടിയിലായാല്‍ മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങി ചെറുതും വലുതുമായ വിവിധ മോഷണങ്ങള്‍ നടത്തി തിരികെ ജയിലിലേക്ക് മടങ്ങുകയാണ് പതിവ്. അതുകൊടുത്തന്നെ ഇയാളെ നേരില്‍ കാണുന്നവര്‍ ഉടന്‍ തന്നെ പരിസര വാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നതും പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: