കോഴിക്കോട്: കോഴിക്കോട് ബീച്ച് നവീകരണത്തിന് 140 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ബീച്ചിനെ സമൂഹം, സംസ്ക്കാരം, കായികം, യുവത്വം എന്നിങ്ങനെ നാലായി വിഭജിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഓരോന്നും അതാത് വിഷയം കേന്ദ്രീകരിച്ച് പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് നടപ്പാക്കുക. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോടിന്റെ വിനോദസഞ്ചാര വികസന സാധ്യതകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയ്ക്കായി കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നുണ്ട്. അതു ലഭിക്കാത്ത പക്ഷം മറ്റു മാര്‍ഗങ്ങള്‍ കണ്ടത്തി പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കക്കയം, തുഷാരഗിരി മേഖലകളിലെ സാഹസിക വിനോദ സാധ്യത കൂടുതല്‍ പ്രയോജനപ്പെടുത്തും. മലബാറിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഭക്ഷണ വൈവിധ്യവും വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണം. ഇതിന്റെ ഭാഗമായി ഹോംസ്റ്റേകള്‍ക്ക് പ്രാധാന്യം നല്‍കും. വന്‍കിട ഹോട്ടലുകള്‍ക്ക് മാത്രമല്ല നാട്ടുകാര്‍ക്കും പ്രയോജനം കിട്ടുന്ന രീതിയിലാണ് ടൂറിസം പദ്ധതികള്‍ നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു.
എ. പ്രദീപ്കുമാര്‍ എം എല്‍എ അധ്യക്ഷത വഹിച്ചു. ചരിത്ര ശേഷിപ്പുകളുടെ സംരക്ഷണത്തോടൊപ്പം പ്രകൃതിയുടെ വിവിധ ഭാവങ്ങളും സംരക്ഷിക്കപ്പെടുന്ന വിധത്തിലാവണം ടൂറിസം പദ്ധതികളുടെ രൂപകല്പനയെന്ന് അദ്ദേഹം പറഞ്ഞു. കടല്‍ത്തീരത്തെയും താമരശ്ശേരി ചുരത്തേയും കയ്യേറ്റങ്ങളില്‍ നിന്ന് പരിരക്ഷിച്ച് ശുദ്ധിയും ഭംഗിയുമുള്ളതാക്കണം. കോംട്രസ്റ്റില്ലാത്ത കോഴിക്കോട് മാനാഞ്ചിറ നികത്തിയ കോഴിക്കോടിന് തുല്ല്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ കോഴിക്കോടിന്റെ ടൂറിസം സാധ്യതകള്‍ എന്തെന്ന് പരിചയപ്പെടുത്തുന്നതിന് ഒരു വെബ്സൈറ്റും ലോഗോയും ടാഗ് ലൈനും രൂപപ്പെടുത്തേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍ യു.വി. ജോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: