വടകര: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് വടകരയിലും മാഹിയിലുമുള്ള വിവിധ ലോഡ്ജുകളില്‍ വച്ച് ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മണിയൂര്‍ സ്വദേശിയും വടകര മൂരാട് രേവതി ക്വാര്‍ട്ടേഴ്സിലെ താമസക്കാരനുമായ സനല്‍(27)നെയാണ് വടകര സിഐ കസ്റ്റഡിയിലെടുത്തത്. ഇയാളുമായി ആറ് മാസം മുമ്പ് ഫെയ്സ്ബുക്ക് വഴി ബന്ധം സ്ഥാപിച്ച പത്തനംതിട്ട മാന്നാനം സ്വദേശിനിയും മൂന്ന് മക്കളുടെ മാതാവുമായ യുവതിയാണ് പരാതി നല്‍കിയത്.
ഫെയ്സ്ബുക്ക് ബന്ധം പിന്നീട് ഫോണ്വിളിയിലേക്ക് മാറുകയും തന്നെ കല്യാണം കഴിക്കുമെന്ന് യുവാവ് പറഞ്ഞെന്നും യുവതി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കല്യാണം കഴിക്കുമെന്ന വാഗ്ദാനത്തിന് ശേഷം കഴിഞ്ഞ ഫെബ്രുവരി മുതല്‍ വടകരയിലെ ബ്ലൂ സ്റ്റാര്‍, സെഞ്ച്വറി, മുഗള്‍, മാഹിയിലെ അതിഥി ലോഡ്ജ് എന്നിവിടങ്ങളില്‍ പല ദിവസങ്ങളിലായി യുവതിയും യുവാവും താമസിച്ചിരുന്നു. ഈ സമയത്തെല്ലാം പീഡിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വടകരയില്‍ എത്തിയ യുവതിയോട് കല്യാണം ആവില്ലെന്നും തിരികെ പോകണമെന്നും യുവാവ് ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു.
തുടര്‍ന്ന് വടകര റെയില്‍വെ സ്റ്റേഷനില്‍ വച്ച് രണ്ടു പേരും തമ്മിലുണ്ടായ വാക്ക് തര്‍ക്കം കയ്യാങ്കളിലെത്തുകയും പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പിന്നീട് വനിതാ സെല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങളുടെ ചുരുളഴിഞ്ഞത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: