ലഖ്നൗ: അക്രമികള്‍ തകര്‍ത്ത ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതിയുടെ ഗോമതി നഗറിലെ മാര്‍ബിള്‍ പ്രതിമ യു.പി സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. തകര്‍ത്ത പ്രതിമയുടെ അതേ മാതൃകയിലുള്ള നാലടി ഉയരമുള്ള പ്രതിമയാണ് സര്‍ക്കാര്‍ പുനഃസ്ഥാപിച്ചത്.
ഗോമതി നഗറില്‍ സ്ഥാപിച്ചിരുന്ന മായാവതിയുടെ പ്രതിമയുടെ തലയും കൈകളുമാണു ആക്രമികള്‍ തകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സൈന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
അതിനിടെ പ്രതിമ തകര്‍ത്തതിന് പിന്നില്‍ സര്‍ക്കാരാണെന്ന് ബി.എസ്.പി ആരോപിച്ചു. ബി.എസ്.പി നേതാക്കള്‍ ഇന്ന് രാവിലെ ഗവര്‍ണര്‍ ബി.എല്‍.ജോഷിയെക്കണ്ട് പരാതി നല്കി. പ്രതിമകള്‍ സംരക്ഷിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ബി.എസ്.പി നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: