കന്യാകുമാരി: അഞ്ചു വര്‍ഷം മുമ്പ് ജന്മാഷട്മി ദിവസം കന്യാകുമാരിയില്‍ നിന്ന് ആര്‍എസ്എസ് മുന്‍ അഖിലേന്ത്യ സേവാ പ്രമുഖ് സീതാറാം കേഡലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭാരത പരിക്രമ യാത്രയ്ക്ക് ഗുരുപൂര്‍ണ്ണിമ ദിവസമായ ഇന്നലെ കന്യാകുമാരിയില്‍ തന്നെ സമാപനം.
2002 ഓഗസ്റ്റ് ഒന്‍പതിനാണ് യാത്ര ആരംഭിച്ചത്. ലോക ജനതയ്ക്കു മംഗളം നേര്‍ന്ന് വിശ്വജഹീഷത്ത് യാഗത്തോടെയാണ് യാത്ര പൂര്‍ത്തിയാക്കിയത്.
വിവേകാനന്ദ കേന്ദ്രം ഗണപതി ക്ഷേത്രത്തില്‍ ചിക്കമംഗളൂര്‍ വേദ വിജ്ഞാന കേന്ദ്രത്തിലെ ആചാര്യന് കെ.എസ്. നിത്യാനന്ദ സ്വാമി മുഖ്യ ആചാര്യനായി 35 പേരടങ്ങുന്ന വൈദിക സംഘമാണ് യാഗത്തിന് കാര്‍മ്മികത്വം വഹിച്ചത്. ഈ യാഗം 250 വര്‍ഷത്തിനു ശേഷം ആദ്യമായാണ് നടക്കുന്നത്. നാലു വേദങ്ങളിലെ മന്ത്രങ്ങള്‍ ഉരുവിട്ട് അഞ്ച് ഹോമകുണ്ഡങ്ങള്‍ തെളിച്ചാണ് യാഗം പൂര്‍ത്തിയാക്കിയത്.
സീതാറാംജി യജമാന സ്ഥാനവും ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍ സ്ഥാനീയ സ്ഥാനവും വഹിച്ചു. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഹോമകുണ്ഡത്തില്‍ ഹവിസ് അര്‍പ്പിച്ച് യാഗം പൂര്‍ത്തിയാക്കി. ചടങ്ങില്‍ പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണ കുമാര്‍, പ്രാന്തീയ സേവാപ്രമുഖ് എ. വിനോദ്, അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്, പ്രജ്ഞാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: