കണ്ണൂര്‍: വാര്‍ത്തകള്‍ കണ്ടെത്താന്‍ ശ്രമിച്ച കാലത്തില്‍ നിന്നു മാറി വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കാലമാണിതെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്. അന്തരിച്ച മാധ്യമപ്രവര്‍ത്തകരായ പന്ന്യന്‍ ഭരതന്, എ.പി.മൂസാന്‍കുട്ടി, കളത്തില്‍ രാമകൃഷ്ണന്, ശെല്‍വരാജ് കയ്യൂര്‍ എന്നിവരുടെ ഫോട്ടോകള്‍ കണ്ണൂര്‍ പ്രസ് ക്ലബ് ഹാളില്‍ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യകാലത്ത് പത്രപ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും ഏറെ ശ്രമകരമായ സംഗതിയായിരുന്നു. എന്നാല്‍, മറ്റേതു മേഖലയിലുമെന്ന പോലെ മാധ്യമരംഗത്തും മുന്‍കാലത്തെ അപേക്ഷിച്ച് ഏറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. അനുഭവസമ്പത്ത് കൈമുതലാക്കിയാണ് പഴയകാല പത്രപ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ പഴയകാല മാധ്യമ പ്രവര്‍ത്തകരെ മാതൃകയാക്കണമെന്നും പഴയകാല പത്രപ്രവര്‍ത്തകരുടെ ഓര്‍മ്മകള്‍ പുതുതലമുറയ്ക്ക് പ്രചോദനമായിത്തീരണമെന്നും അദ്ദേഹം പറഞ്ഞു. യുവതലമുറയുടെ വളര്‍ച്ച ഇന്ന് സമൂഹം ഉറ്റുനോക്കുകയാണെന്നും വിദ്യാര്‍ത്ഥി സമൂഹം തങ്ങളുടെ ഉത്തരവാദിത്വം സമൂഹത്തോടാണെന്ന് കാര്യം മനസ്സില്‍വെച്ച് വേണം തുടര്‍പഠനം നടത്താനെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തോടുള്ള ഉത്തരാവാദിത്തം നിര്‍വഹിക്കുന്ന മേഖലയാണ് പത്രപ്രവര്‍ത്തനം. അതിനാല്‍ മാതൃകാപരമായ രീതിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തി സമൂഹത്തിന്റെ നന്മകള് ഏറ്റുവാങ്ങാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമപ്രവര്‍ത്തകരുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള പുരസ്കാരം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ള വിതരണം ചെയ്തു. അഞ്ജിത ദിനകരന്, യു.സി.അഭിരാമി, ജാവേദ് അക്തര്‍, അക്ഷയ് ശശി, എ.ആദര്‍ശ്, സി.നന്ദന, എസ്.എസ്.അഭയ്, ഇ.കെ.അദീന, ഇ.കെ.അനഘനന്ദ, കെ.അഭിരാമി എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.
പ്രസ്ക്ലബ് പ്രസിഡന്റ് കെ.ടി.ശശി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് പി.ഗോപി, അഞ്ജിത ദിനകരന് എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എന്‍.പി.സി.രഞ്ചിത്ത് സ്വാഗതവും ട്രഷറര്‍ പ്രശാന്ത് പുത്തലത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: