കൂത്തുപറമ്പ്: നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ മുച്ചിലോട്ടമ്മയുടെ തിരുമുടി നിവര്‍ന്നപ്പോള്‍ ആയിരങ്ങള്‍ അമ്മയെ തൊഴുതു മടങ്ങി.
ഏളക്കുഴി ആറ്റിന്‍കര പുതിയകാവില്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിലാണ് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ ഉച്ചയോടെ മുച്ചിലോട്ടമ്മയുടെ തിരുമുടി നിവര്‍ന്നത്. നാശോന്മുഖമായി കിടന്നിരുന്ന ക്ഷേത്രം നാട്ടുകാരുടെ വര്‍ഷങ്ങളുടെ ശ്രമഫലമായാണ് നവീകരിച്ച് വിഗ്രഹ പ്രതിഷ്ഠ നടത്തിയത്. രാവിലെ മുതല്‍ നരമ്പില്‍ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി, പുലിയൂര്കാളി തുടങ്ങിയ തെയ്യങ്ങള്‍ അരങ്ങിലെത്തി. ഉച്ചയ്ക്ക് മേലേരി കൈയേല്‍ക്കല്‍ ചടങ്ങ് നടന്നു. തുടര്‍ന്നാണ് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവര്‍ന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിനാളുകള്‍ ക്ഷേത്രത്തിലെത്തി. രാത്രി ആറാടിക്കല്‍ ചടങ്ങോടെ കളിയാട്ടം സമാപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: