ഇടുക്കി: പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം. എം. മണിക്കും് നന്ദി അര്‍പ്പിച്ച് സ്പിരിറ്റ് ഇന്‍ ജീസസ് സംഘത്തിന്റെ മുഖപത്രം.
സ്പിരിറ്റ് ഇന്‍ ജീസസ് നേതാവ് ടോം സഖറിയ കൈയേറ്റക്കാരനല്ലെന്ന് ചാനലിലൂടെ മന്ത്രി മണി നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് നന്ദി അറിയിച്ച് ‘ഇതാ നിന്റെ അമ്മ ‘എന്ന മാസികയില്‍ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
മാസികയിലെ വിവരണം ഇങ്ങനെ: ”ടോംസഖറിയ കൈയേറ്റക്കാരനല്ല- മന്ത്രി എം എം മണി ” ടി വി ചാനലിലൂടെ എഴുതിക്കാണിച്ച ബ്രേക്കിങ് ന്യൂസാണിത്. വിദേശ രാജ്യത്തിരുന്ന് മൊബൈല്‍ ഫോണിലൂടെ ടി വി ന്യൂസ് കണ്ട ഞാന്‍ അത്ഭുതപ്പെട്ട് പോയി. മന്ത്രി എം എം മണി എന്നെ കണ്ടിട്ടില്ല. എന്നിട്ടും എത്ര ഉറപ്പിച്ചാണ് എനിക്ക് വേണ്ടി വാദിച്ചത്. കത്തോലിക്ക മെത്രാന്മാര് കുരിശ് നീക്കിയതിനെ അനുകൂലിച്ചപ്പോള്‍ മന്ത്രി മണി പറഞ്ഞു 60 വര്‍ഷമായി അവിടെ ഉള്ള വിശ്വാസികളുടെ കുരിശാണിത്, കൈയേറ്റമല്ല.
ഒരു വിജാതീയനും കമ്യൂണിസ്റ്റ്കാരനുമായ മന്ത്രി കുരിശിനു വേണ്ടി വാദിച്ചതില്‍ മാസികയുടെ ചീഫ് എഡിറ്റര്‍ കൂടിയായ ടോം സഖറിയ സന്തോഷം പ്രകടിപ്പിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് കുരിശിനു വേണ്ടി വാദിച്ചതും തന്നെ അത്ഭുതപ്പെടുത്തിയെന്ന് ടോം സഖറിയ പറയുന്നു. പണ്ട് താമരശ്ശേരി ബിഷപ്പിനെക്കുറിച്ചു സംസാരിച്ചപ്പോള്‍ പിണറായി വിജയനോടു മനസ്സില്‍ അസ്വസ്ഥതയുണ്ടായിരുന്നു. എന്നാല്‍ കേരളത്തിലെ പല മെത്രാന്മാരും കുരിശിനെ തള്ളിപ്പറഞ്ഞപ്പോള്‍ കുരിശു തകര്‍ത്തതിനെ മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ അപലപിച്ചെന്ന് ‘ഇതാ നിന്റെ അമ്മ ‘യിലെ കുറിപ്പില്‍ പറയുന്നു.
കത്തോലിക്ക, യാക്കോബായ സഭകളിലെ മെത്രാന്മാരെ യൂദാസുകളെന്ന് ആക്ഷേപിക്കുന്ന കുറിപ്പിലാണ് മണിയാശാനും മുഖ്യമന്ത്രിക്കും ടോം സഖറിയയുടെ ഈ ഉപകാര സ്മരണ.
പാപ്പാത്തിച്ചോലയില്‍ വിവാദ സുവിശേഷകന് ടോം സഖറിയ 250 ഏക്കറോളം ഭൂമി കൈയേറിയെന്നാണ് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നല്കിയ റിപ്പോര്‍ട്ടിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: