പത്തനംതിട്ട: ഗുരുപൂജ ഉത്സവത്തിനെത്തിയ ആര്.എസ്എസ് പ്രവര്‍ത്തകരെ സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍ ആക്രമിച്ചതിനെതിരെ പത്തനംതിട്ട ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിയ്ക്കുന്നു. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
കടകമ്പോളങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമേ നിരത്തില്‍ ഓടുന്നുള്ളൂ. പത്തനംതിട്ട താഴെ വെട്ടിപ്പുറത്ത് ശബരിമല ഇടത്താവളത്തിന് സമീപം ഞായറാഴ്ച വൈകിട്ട് ആറര മണിയോടെയാണ് സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐക്കാര്‍ ആക്രമിച്ചത്.
സംഭവസ്ഥലത്ത് എത്തിയ പോലീസിനെ ഡിഫിക്കാര് കല്ലെറിഞ്ഞു. എന്നാല്‍ ഡിഫിക്കാര്‍ക്ക് സംരക്ഷണം നല്കി ആര്‍എസ്എസ് പ്രവര്‍ത്തകരെ തല്ലിയോടിക്കുകയാണ് പോലീസ് ചെയ്തത്. തുടര്‍ന്ന് ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് വിശാന്ത് അടക്കം പതിനഞ്ചോളം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: