തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവിതാംകൂർ രാജകുടുംബവുമായി ചർച്ച നടത്തി. ആചാരപരമായ തടസങ്ങളാണ് രാജകുടുംബം മുന്നോടുവച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
നിലവറ തുറക്കുന്ന കാര്യത്തിൽ ക്ഷേത്ര തന്ത്രിയോട് ആലോചിച്ച ശേഷം മാത്രമേ സർക്കാർ സുപ്രീംകോടതിയെ നിലപാട് അറിയിക്കാവൂ എന്നും രാജകുടുംബം ആവശ്യപ്പെട്ടു. അമിക്കസ് ക്യൂറിയുടെ വരവോടെ എല്ലാം ശുഭമാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു. രാജകുടുംബവുമായി അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിനായി അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ഈ ആഴ്ച ചർച്ച നടത്തും.
ക്ഷേത്രത്തിലെ മൂല വിഗ്രഹവുമായി ബന്ധപ്പെട്ട കടുശർക്കര യോഗ വിദഗ്ദ്ധരെ കാണാനാണ് ഗോപാല്‍ സുബ്രഹ്മണ്യം എത്തുന്നത്. അതോടൊപ്പം, സുപ്രീംകോടതി നിർദ്ദേശ പ്രകാരം ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തിൽ സമവായമുണ്ടാക്കാനും അദ്ദേഹം ശ്രമിക്കും. രാജകുടുംബാംഗങ്ങളുമായും തന്ത്രി, രണ്ട് പുഷ്പാപഞ്ജലി സ്വാമിയാർമാർ എന്നിവരുമായും ചർച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: