തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസുമായി ബന്ധപ്പെട്ട തർക്കത്തിൽ എംഇഎസ് മാനേജുമെന്റുമായി സർക്കാർ ഒത്തുതീർപ്പിലെത്തി. കഴിഞ്ഞ വർഷത്തെ ഫീസ് നിരക്കിൽ തന്നെ ഈ വർഷവും പ്രവേശനം നൽകാമെന്നാണ് എംഇഎസുമായി ധാരണയായത്. വൈകിട്ടോടെ കരാറിൽ ഒപ്പുവയ്ക്കുമെന്നാണ് സൂചന.
പാവപ്പെട്ട കുട്ടികൾക്ക് 25,000 രൂപ ഫീസും 50 ശതമാനം സർക്കാർ സീറ്റിൽ 2.5 ലക്ഷം രൂപ ഫീസുമെന്നതാണ് ധാരണ. അതേസമയം 50 ശതമാനം മാനേജുമെന്റ് സീറ്റിൽ ഫീസ് വർധനവ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എംഇഎസിന് പുറമേ കാരക്കോണം മെഡിക്കൽ കോളജും സർക്കാരുമായി ധാരണയിലെത്തിയെന്നാണ് വിവരം. എംഇഎസ്, കാരക്കോണം പ്രതിനിധികൾ ഉച്ചയ്ക്ക് ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുമായി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: