ന്യൂദല്‍ഹി: രാജ്യത്തെ ഐഐടികളിലേക്കും എന്ഐടികളിലേക്കുമുള്ള പ്രവേശ നടപടികള്ക്ക്താല്ക്കാലികമായി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രിംകോടതി നീക്കി. പ്രവേശന നടപടികളുമായി ജോയിന്റ് സീറ്റ് അലോക്കേഷന് കമ്മിറ്റിക്ക് മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി.
പ്രവേശന നടപടികള്‍ തടഞ്ഞുകൊണ്ടുള്ള ജൂലായ് ഏഴിലെ ഉത്തരവ് പിന്‍വലിക്കുന്നതായി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കൂടാതെ ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതികള്‍ സ്വീകരിക്കരുതെന്ന മുന്നറിയിപ്പും സുപ്രീംകോടതി നല്‍കിയിട്ടുണ്ട്. ബോണസ് മാര്‍ക്ക് സംബന്ധിച്ച തര്ക്കമാണ്എഞ്ചിനിയറിങ് പ്രവേശനം സ്റ്റേ ചെയ്യുന്നതിലേക്ക്നയിച്ചത്.
എല്ലാ വിദ്യാര്‍ഥികള്‍ക്കും ബോണസ്മാര്ക്ക്നല്കാനുള്ള മദ്രാസ്ഐഐടിയുടെ തീരുമാനത്തിനെതിരെരണ്ട്വിദ്യാര്ത്ഥികള് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചോദ്യത്തിന് ഉത്തരമെഴുതാന്‍ ശ്രമിച്ചവര്ക്ക്മാത്രം ബോണസ്മാര്ക്ക്നല്കിയാല് മതിയെന്നാണ്വിദ്യാര്ഥികള് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറില്‍ തെറ്റ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബോണസ്മാര്ക്ക്നല്കാന് തീരുമാനിച്ചത്.
തുടര്ന്ന്ജെ.ഇ.ഇ അടിസ്ഥാനമാക്കി പ്രവശേനം നടത്തുന്ന സ്ഥാപനങ്ങളിലെ പ്രവേശന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: