ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യത്തിനു നേരെയുള്ള കല്ലേറിനെ പ്രതിരോധിക്കാന്‍ മനുഷ്യകവചമായി ഉപയോഗിച്ച ഫാറൂഖ് അഹമ്മദ് ദറിന് കശ്മീര്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് ജസ്റ്റിസ് ബിലാല്‍ നസ്കിയാണ് ഉത്തരവിട്ടത്.
കരസേന തങ്ങളുടെ അധികാര പരിധിയില്‍ അല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ സേനയ്ക്ക് നിര്‍ദ്ദേശം നല്കാന് കഴിയില്ലെന്നും ജസ്റ്റിസ് ബിലാല്‍ നസ്കി പറഞ്ഞു. സേനയ്ക്കുനേരെയുള്ള കല്ലേറ് തടയാനായി കരസേനയുടെ ജീപ്പിന് മുന്നിലാണ് അഹമ്മദ് ദറിനെ ജീപ്പിനു മുന്നിൽ കെട്ടിവച്ച് കശ്മീരിലെ വിവിധ ഗ്രാമങ്ങളിലൂടെ സൈനികര്‍ സഞ്ചരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: